തിരുവനന്തപുരം: സാമ്പത്തിക തിരിമറി നടത്തിയ സംഭവത്തില്‍ റെഡ്ക്രോസ് അംഗത്വത്തില്‍ നിന്ന് സുനില്‍ സി. കുര്യനെയും അനില്‍ ചെമ്പഴന്തിയെയും സസ്പെന്‍ഡ് ചെയ്തെന്ന് സംസ്ഥാന മാനേജിങ് കമ്മിറ്റി അറിയിച്ചു. സുനില്‍ സി. കുര്യന് വൈസ് ചെയര്‍മാനും അനില്‍ ചെമ്പഴന്തി ട്രഷററും ആയിരുന്നു.
പ്രളയ സമയത്ത് റെഡ്ക്രോസിന്റെ നേതൃത്വത്തില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍, സുനില്‍ സി. കുര്യന് ജില്ലാ ചെയര്‍മാനായിരുന്ന കോട്ടയം ജില്ലയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാതികളുയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇരുവരും ചേര്‍ന്ന് വ്യാപക ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തി. 5000 രൂപ മുതല്‍ ഏഴു ലക്ഷം രൂപവരെയുള്ള ചെക്കുകള്‍ റെഡ്ക്രോസ് സ്റ്റേറ്റ് ബ്രാഞ്ചിന്റെ െ്രെഡവര്‍മാരുടെയും പ്യൂണ്മാരുടയും പേരില്‍ പിന്‍വലിച്ചതായും കണ്ടെത്തി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളില്‍ ചില പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. ഇതിനായി കോട്ടയം ജില്ലക്ക് അനുവദിച്ച തുക വ്യക്തിപരമായി ദുരുപയോഗം ചെയ്തുവെന്നും കണ്ടെത്തി.
ഈ മാസം ആദ്യം കോട്ടയത്ത് ചേര്‍ന്ന യോഗം ഇവര്‍ക്കു പകരം രാജശേഖരനെ (തിരുവനന്തപുരം) വൈസ് ചെയര്‍മാനായും പി.പി. ദിവാകരനെ (കണ്ണൂര്‍) ട്രഷററായും തിരഞ്ഞെടുത്ത് മാനേജിങ് കമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നു. രണ്ടുപേര്‍ക്കുമെതിരേ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.
നടപടിയെടുത്തിനു പിന്നാലെ ഇവര്‍ റെഡ്ക്രോസ് സംസ്ഥാന ബ്രാഞ്ചിന്റെ ഔദ്യോഗിക ഇ മെയിലുകള്‍ ഹാക്ക് ചെയ്തുവെന്നും അതിനാല്‍ ഈ മെയില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് സംഘടന ഉത്തരവാദിയല്ലെന്നും അവര്‍ അറിയിച്ചു. [email protected], [email protected] എന്നതാണ് പുതിയ മെയില്‍ വിലാസമെന്ന് സംസ്ഥാനഘടകം ചെയര്മാന് വി.പി. മുരളീധരന്, വൈസ് ചെയര്മാന് രാജശേഖരന്, ട്രഷറര്‍ പി.പി. ദിവാകരന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: