കണ്ണൂര്‍ : കല്യാശേരി പിലാത്തറ സ്കൂളിലെ എല്ലാ ബൂത്തിലും കള്ളവോട്ട് നടന്നെന്ന ആരോപണവുമായി യുഡിഎഫ് പോളിങ് ഏജന്റ് യു. രാമചന്ദ്രന്. സ്കൂളില്‍ പ്രവര്‍ത്തിച്ച 17,18,19 ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതായി ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്വകാര്യ മാധ്യമത്തിനോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
ഇതിനെ തുടര്‍ന്ന് പ്രിസൈഡിങ് ഓഫീസറോടും, പോലീസിനോടും പരാതി പറഞ്ഞെങ്കിലും സ്വീകരിച്ചില്ല. യുഡിഎഫ് പോളിങ് ഏജന്റുമാരുടെ പട്ടിക കീറിക്കളഞ്ഞുവെന്നും, ബൂത്തുകളിലെ യുഡിഎഫ് പോളിങ് ഏജന്റുമാരെ എല്‍ഡിഎഫ് ബലപ്രയോഗത്തിലൂടെ പുറത്താക്കിയെന്നും രാമചന്ദ്രന് അറിയിച്ചു.
17ാം ബൂത്തിലെ യുഡിഎഫ് പോളിങ് ഏജന്റായിരുന്നു രാമചന്ദ്രന്.19ാം ബൂത്തിലെ കള്ളവോട്ടിന്റെ തെളിവുകള്‍ ശനിയാഴ്ടച പുറത്തുവന്നിരുന്നു.
സംഭവത്തെപ്പറ്റി പ്രിസൈഡിംഗ് ഓഫീസര്‍ക്കും പോലീസിനും പരാതി നല്‍കിയിയെങ്കിലും ഞങ്ങള്‍ എന്തു ചെയ്യാനാണെന്ന മറുപടിയാണ് അവരില്‍ നിന്നും ലഭിച്ചത്.
അതുപോലെ കണ്ണൂര്‍ പിലാത്തറയില്‍ തന്നെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ആളെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുഡിഎഫ് ബൂത്ത് ഏജന്റായിരുന്ന റാഫിയാണ് ഇത്തരത്തില്‍ ഭീഷണി നേരിട്ടത്. രാവിലെ ബൂത്തിലിരിക്കാന്‍ ചെന്നപ്പോള്‍, നിനക്ക് മുന്കാലങ്ങള് ഓര്‍മയില്ലെന്ന് ചോദിച്ച് സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയെന്ന് റാഫി പറഞ്ഞു. ബൂത്തില്‍ പൊലീസ് സുരക്ഷ ഉണ്ടായിരുന്നില്ല. യുഡിഎഫിന്റെ ബൂത്ത് ഏജന്റുന്മാര്‍ ആരും അവിടെ പേടിച്ച് ഉണ്ടായിരുന്നില്ലെന്നും പോലീസിനോടും പ്രിസൈഡിങ് ഓഫീസറിനോടും പരാതി പറഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: