കാസര്‍ഗോഡ് : ശ്രീലങ്കന്‍ ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡും പാലക്കാടും ദേശീയ രഹസ്യാന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ റെയ്ഡ്. പാലക്കാട് നടത്തിയ തെരച്ചിലില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുണ്ട്. കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശികളായ രണ്ട് പേരുടെ വീട്ടിലാണ് എന്‍ഐഎ യുടെ കൊച്ചി സംഘം റെയ്ഡ് നടത്തിയത്.
ഇരുവരുടേയും കൈയില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിലെത്താന്‍ എന്‍ഐഎ നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്ഫോടനപരമ്പരയുടെ മുഖ്യ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിമുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് ഇരുവരുടേയും വീട്ടില്‍ തെരച്ചില്‍ നടത്തിയത്. അതേസമയം യുവാക്കളെ സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
എന്നാല്‍ പാലക്കാട് സ്വദേശിക്ക് നേരത്തെ നാഷണല്‍ തൗഹീദ് ജമാത്തുമായി ബന്ധമുണ്ടായിരുന്നതായാണ് വിവരം, ഇയാള്‍ ഇപ്പോഴും സംഘടനയില്‍ സജീവമാണോ എന്ന് വ്യക്തമല്ലെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
അതിനിടെ സഹ്റാന്‍ ഹാഷിം രണ്ട് തവണ കേരളത്തില്‍ ആലുവയിലും മലപ്പുറത്തും എത്തിയതായും മത പ്രഭാഷണങ്ങള്‍ നടത്തിയിരുന്നതായും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ശ്രീലങ്കന്‍ ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങളും കര്‍ശ്ശനമാക്കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന് ഉള്‍പ്പടെയുള്ള സ്ഥലങ്ങൡ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: