കൊച്ചി : കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ വ്യാജരേഖകള്‍ ചമച്ചെന്ന കേസിലെ ബാങ്ക് അക്കൗണ്ട് രേഖകള്‍ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി. കര്‍ദ്ദിനാളിന്റെ പേരില്‍ ഇങ്ങനെയൊരു അക്കൗണ്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രേഖപ്പെടുത്തി. അദ്ദേഹത്തിന്റ അക്കൗണ്ടിലൂടെ രഹസ് ഇടപാടുകള്‍ നടത്തിയിരുന്നെന്നാണ് ആരോപണം സംഭവത്തില്‍ കര്‍ദ്ദിനാളിന്റെ മൊഴിയെടുത്തു.
കൊച്ചിയിലെ ഒരു പ്രമുഖ ബിസിനസുകാരനുമായി കര്‍ദിനാള്‍ ആലഞ്ചേരിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നു വരുത്തി തീര്‍ക്കാന്‍ വ്യാജ ബാങ്ക് രേഖകള്‍ ചമച്ചെന്നാണ് ഒന്നാം പ്രതി ഫാ. പോള്‍ തേലക്കാട്ടിനും രണ്ടാം പ്രതി ബിഷപ്പ് ജേക്കബ് മനത്തോടത്തിനും എതിരേയുള്ള പരാതി. ഇവരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ പരാതി നല്‍കുമെന്ന് പിന്നീട് കര്‍ദ്ദിനാളും പറഞ്ഞിരുന്നു.
പരാതി നല്കാന് ഉദ്ദേശിച്ചത് വ്യാജ രേഖാ ഉണ്ടാക്കിയവരെ കണ്ടു പിടിക്കാനാണെന്നും സിനഡ് നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടിയെന്നുമാണ് കര്‍ദ്ദിനാള്‍ അറിയിച്ചത്. സംഭവത്തില്‍ പരാതിക്കാരനായ ഫാദര്‍ ജോബി മാപ്രക്കാവിലിന്റെ രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: