ന്യൂദല്‍ഹി: പതിനേഴാം ലോക്സഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി ആദ്യ നാല് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ രാജസ്ഥാനില്‍ 29 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ 21.15 ശതമാനം വോട്ട് രേഖപ്പെടുത്തി.
72 മണ്ഡലങ്ങളില്‍ നിന്നായി 957 സ്ഥാനാര്‍ത്ഥികളാണ് നാലാം ഘട്ടത്തില്‍ മാറ്റുരയ്ക്കുന്നത്. ഇതില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, മദ്ധ്യപ്രദേശ് ബി.ജെ.പി. അദ്ധ്യക്ഷന്‍ രാകേഷ് സിംഗ്, സിപിഐ യുവനേതാവ് കനയ്യ കുമാര്‍, അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന് നകുല്‍നാഥ്, പ്രമോദ് മഹാജന്റെ മകള്‍ പൂനം മഹാജന്, സുനില്‍ദത്തിന്റെ മകള്‍ പ്രിയാദത്ത്, നടി ഊര്‍മിള മാതോഡ്കര് എന്നിവരാണ് മത്സരിക്കുന്ന പ്രമുഖര്‍.
മൂന്ന് ഘട്ടമായി വോട്ടെടുപ്പു നടക്കുന്ന ജമ്മു കശ്മീരില്‍ അനന്ത്നാഗ് മണ്ഡലത്തിലെ ഏതാനും ബൂത്തുകളിലും ഇന്നു പോളിംഗ് നടക്കും. മേയ് ആറിനാണ് അഞ്ചാം ഘട്ട വോട്ടെടുപ്പ്. 12നും 19നുമായി ആറും ഏഴും ഘട്ടങ്ങളും നടക്കുന്നതോടെ വോട്ടെടുപ്പു പൂര്‍ത്തിയാവും. ഇതുകൂടാതെ, ഒഡിഷ നിയമസഭയിലെ ശേഷിച്ച 41 സീറ്റുകളിലേക്കും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: