കൊളംബോ: സൈനികവേഷമണിഞ്ഞ ഭീകരര്‍ വീണ്ടും ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ശ്രീലങ്കയില്‍ അതീവ ജാഗ്രത. വാനും മറ്റും ഉപയോഗിച്ച് അഞ്ചിടങ്ങളില്‍ ആക്രമണം നടത്താനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭീകരാക്രമണങ്ങളുടെ ഒരു തിരമാലക്കു തന്നെ സാധ്യതയുണ്ട്. ശ്രീലങ്കന്‍ സുരക്ഷാ ഏജന്‍സി വിവിധ വിഭാഗങ്ങള്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. സൈനിക വേഷം ധരിച്ച ഭീകരര്‍ അഞ്ചിടങ്ങളില്‍ ആക്രമണങ്ങള്‍ക്ക് കോപ്പുകൂട്ടുന്നുണ്ടെന്നാണ് വിവരം. അടുത്ത ആക്രമണത്തിന് ഭീകരര്‍ തെരഞ്ഞെടുത്തിരിക്കുന്നത് ബട്ടിക്കലോവയാണെന്നും കത്തില്‍ പറയുന്നു. കിഴക്കന്‍ തീരത്തെ പ്രധാന നഗരമാണ് ബട്ടിക്കലോവ.
നാഷണല്‍ തൗഹീദ് ജമാഅത്തിനു പിന്നാലെ ജാമിയത്തുള്‍ മില്ലത്ത് ഇബ്രാഹിം എന്ന ഭീകര സംഘടനയും ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുന്നുണ്ടെന്നാണ് സൂചന. അതിനിടെ സര്‍ക്കാര്‍ ഈസ്റ്റര്‍ ആക്രമണങ്ങള്‍ക്കു ശേഷം പ്രഖ്യാപിച്ച കര്‍ഫ്യൂ ഞായറാഴ്ച രാത്രി പിന്‍വലിച്ചു. അതിനിടയിലും സൈന്യം പലയിടങ്ങളിലും റെയ്ഡും പരിശോധനകളും തുടരുകയാണ്.
അതിനിടെ സഹ്റാന്‍ ഹാഷിമിന്റെ അനുയായി അബ്ദുള്‍ ലത്തീഫ് മുഹമ്മദ് സതിയെ (46) അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാള്‍ ഇലക്ട്രീഷ്യനും തൗഹീദിന്റെ സജീവ പ്രവര്‍ത്തകനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: