കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്. പണം നഷ്ടമായത് 250 ലേറെ പേര്‍ക്ക്. ഓഫീസ് പൂട്ടി ട്രാവല്‍ ഉടമയും ജീവനക്കാരും മുങ്ങി. കോട്ടയം എസ്എച്ച് മൗണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഫിനിക്സ് കണ്‍സള്‍ട്ടന്‍സി ആന്‍ഡ് ട്രാവല്‍ ഏജന്‍സി എന്ന സ്ഥാപനത്തിന്റെ ഉടമ കൈപ്പുഴ ഇടമറ്റം റോബിന് മാത്യു, സ്ഥാപനത്തിലെ ജീവനക്കാരായ ജെയിംസ്, നവീന്‍ എന്നിവരാണ് സ്ഥാപനം പൂട്ടി മുങ്ങിയത്. അപേക്ഷ നല്കിയവരില് നിന്ന് ലക്ഷങ്ങള്‍ വാങ്ങിയ കമ്പനി അധികൃതര്‍, പാസ്പോര്‍ട്ട് അടക്കമുള്ളവ വാങ്ങിവെച്ചിരിക്കുകയാണ്.
രണ്ടു വര്‍ഷമായി എസ്എച്ച് മൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഇസ്രയേല്‍, യു.എസ്, ചെക്ക് റിപ്പബ്ലിക്ക്, കാനഡ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് ആളുകളെ ആകര്‍ഷിച്ചിരുന്നത്. ഒരു ലക്ഷം മുതല്‍ പത്തു ലക്ഷം രൂപ വരെ പലരും വിസയ്ക്കായി നല്‍കിയിട്ടുണ്ട്. വിസിറ്റിങ് വിസയില്‍ ഇസ്രയേലിലേയ്ക്ക് അയച്ച ശേഷം ജനറല്‍ കാറ്റഗറിയില്‍ ജോലി ലഭിക്കുമെന്നായിരുന്നു കമ്പനി അധികൃതര്‍ വാഗ്ദാനം ചെയ്തിരുന്നത്.
കണ്‍സള്‍ട്ടന്‍സി വിതരണം ചെയ്ത വിസകള്‍ വ്യാജമാ ണെന്ന് കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് തട്ടിപ്പിനിരയായവര്‍ പോലീസില്‍ പരാതി നല്കി. കഴിഞ്ഞദിവസം പോലീസ് സ്ഥാപനത്തില്‍ പരിശോധന നടത്തിയതിന് പിന്നാലെ സ്ഥാപനം അടച്ചുപൂട്ടി ഉടമകളും ജീവനക്കാരും സ്ഥലം വിട്ടു. ഇന്നലെ രാവിലെ പണം നഷ്ടപ്പെട്ടവര്‍ സ്ഥാപനത്തിന്റെ മുന്നിലെത്തിയപ്പോഴാണ് സ്ഥാപനം പൂട്ടിയെന്ന് അറിയുന്നത്. തുടര്‍ന്ന് എഴുപതോളം പേര് പരാതിയുമായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനെ സമീപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: