ലണ്ടന്‍: ലിവര്‍പൂള്‍ പ്രതിരോധനിരതാരം വിര്‍ജില്‍ വാന്‍ ഡിക്കിന് ഇംഗ്ലണ്ട് പ്രൊഫഷണല്‍ ഫുട്ബോളേഴ്സ് അസോസിയേഷ (പിഎഫ്എ)ന്റെ പ്ലേയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം. ഈ അവാര്‍ഡ് സ്വന്തമാക്കുന്ന നാലാമത്തെ ഹോളണ്ട് താരമാണ് വിര്‍ജില്‍.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ റഹീം സ്റ്റെര്‍ലിങ്, സെര്‍ജിയോ അഗ്യൂറോ, ബെര്‍നാഡോ സില്‍വി, സഹതാരമായ സാദിയോ മാനെ, ചെല്‍സിയുടെ ഏദന്‍ ഹസാര്‍ഡ് എന്നിവരെ പിന്തള്ളിയാണ് വിര്‍ജില്‍ അവാര്‍ഡ് സ്വന്തമാക്കിയത്. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഒരു ലിവര്‍പൂള്‍ താരത്തിന് ഈ അവാര്‍ഡ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലിവര്‍പൂളിന്റെ മുഹമ്മദ് സലയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്. 2005ല്‍ ചെല്‍സിയുടെ ജോണ്‍ ടെറിക്കുശേഷം ഈ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ പ്രതിരോധനിരത്താരമാണ് വിര്‍ജില്‍.
ഇരുപത്തിയേഴുകാരനായ വിര്‍ജില്‍ സതാംപ്ടണില്‍ നിന്ന് കഴിഞ്ഞ ജനുവരിയിലാണ് റെക്കോഡ് തുകയ്ക്ക്് (676 കോടി) ലിവര്‍പൂളില്‍ ചേര്‍ന്നത്. വിര്‍ജില്‍ എത്തിയതോടെ ലിവര്‍പൂളിന്റെ പ്രതിരോധം ശക്തമായി. പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായി ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ ഇഞ്ചോടിച്ച് പോരാട്ടം നടക്കുകയാണ്. ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലും എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: