ന്യൂദല്‍ഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടിനെയും ബജ്രംഗ് പൂനിയയേയും രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡിന് ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യ ശിപാര്‍ശ ചെയ്തു.
കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യാക്കാരിയായി. 2014ലെ ഗ്ലാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസിലും 2018ലെ ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം സ്വന്തമാക്കി. 2016- ല്‍ അര്‍ജുന അവാര്‍ഡ് നല്കി രാജ്യം ആദരിച്ചു.
2018-ല്‍ കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കിയ താരമാണ് ബജ്രംഗ് പൂനിയ. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത ഗെയിംസിലും സ്വര്‍ണം നേടി. ലോകത്തെ ഒന്നാം നമ്പര്‍ ഗുസ്തിതാരമായി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക ഒന്നാം നമ്പറിലെത്തിയത്. 2015-ല്‍ അര്‍ജുന അവാര്‍ഡ് നേടി.
രാഹുല്‍ അവ്രേ, ഹര്‍പ്രീത് സിങ്, ദിവ്യ കക്രന്‍, പൂജാ ദന്ഡ എന്നിവരെ അര്‍ജുന അവാര്‍ഡിനായി ഗുസ്തി ഫെഡറേഷന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ദ്രോണാചാര്യ അവാര്‍ഡിന് വിരേന്ദര്‍ കുമാര്‍, സുജിത്ത മാന്‍, നരേന്ദ്ര കുമാര്‍, വിക്രം കുമാര്‍ എന്നിവരെയും ധ്യാന്‍ചന്ദ് അവാര്‍ഡിന് ഭീം സിങ്, ജയ് പ്രകാശ് എന്നിവരെയും ശിപാര്‍ശ ചെയ്തുട്ടുണ്ട്.
ഷൂട്ടിങ്ങ് താരങ്ങളായ ഹീന സിദ്ധുവിനെയും അങ്കുര്‍ മി്റ്റലിനെയും ദേശീയ ഷൂട്ടിങ്ങ് ഫെഡറേഷന് രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡിന് ശുപാര്‍ശ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: