ന്യൂദല്‍ഹി : ഹിമാലയത്തിലെ അജ്ഞാത മഞ്ഞു മനുഷ്യന് യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന് ഇന്ത്യന്‍ സൈന്യം. നേപ്പാളിലെ മെക്കാളു ബേസ് ക്യാമ്പിന് സമീപത്തായി കരസേനയുടെ പര്‍വ്വതാരോഹണ സംഘമാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. കരസേനയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. മഞ്ഞില്‍ പതിഞ്ഞ ഒരു മനുഷ്യ പാദത്തിന്റെ ചിത്രമാണ് സൈന്യം പുറത്തുവിട്ടിരിക്കുന്നത്.
2019 ഏപ്രില്‍ ഒമ്പതിനാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. മെക്കാളു ബേസ് ക്യാമ്പിന് സമീപം 32 ഇഞ്ച് നീലവും 15 ഇഞ്ച് വീതിയുമുള്ള കാല്‍പ്പാടുകളാണ് ഇത്. ഇത് ആദ്യമായാണ് യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തുന്നതെന്നും കരസേന അറിയിച്ചു.
നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയന്‍ പ്രദേശങ്ങളില്‍ യതി ജിവിക്കുന്നതായാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: