ന്യൂദല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് നാലാംഘട്ടത്തില്‍ 64.04 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍. മധ്യപ്രദേശ്, രാജസ്ഥാന്. ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ബംഗാള്‍ തുടങ്ങി ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നായി 72 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്.
2014ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് ചെയ്തവരുടെ എണ്ണത്തില്‍ ഇത്തവണ മൂന്ന് ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. നാലാംഘട്ട തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബംഗാളിലാണ് 76.4 ശതമാനം. എന്നാല്‍ 2014നെ അപേക്ഷിച്ച് ഇത്തവണ സംസ്ഥാനത്ത് കുറവാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് 83.3 ശതമാനം ആയിരുന്നു.
അതേസമയം ബിര്‍ഭും,, നാദിയ എന്‍സോള്‍ എന്നിവിടങ്ങളില്‍ സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ കല്യാണില്‍ 42.99 ശതമാനവും. ഗോത്ര വിഭാഗങ്ങള്‍ക്ക് മേധാവിത്വമുള്ള നമ്പുര്ബര് മണ്ഡലത്തില്‍ 68.5 ശതമാനവും, മുംബൈ സൗത്തില്‍ 5.34 ശതമാനവും വോട്ടിങ് രേഖപ്പെടുത്തി.
കൂടാതെ ഉത്തര്‍ പ്രദേശില്‍ 57.3 ശതമാനവും, ബീഹാറില്‍ 58.9 ശതമാനവും, മധ്യപ്രദേശ്, ഒഡീഷ, ഝാര്‍ഖണ്ഡ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ 63 മുതല്‍ 68 ശതമാനം വരെ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജമ്മുകശ്മീരില്‍ ഒരുമണ്ഡലത്തില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ 10.3 ശതമാനം മാത്രമാണ് വോട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: