കാഠ്മണ്ഡു : മൗണ്ട് എവറസ്റ്റില്‍നിന്നും നേപ്പാള്‍ ശുചീകരണ സംഘം നീക്കിയത് 3000 കിലോഗ്രാം ഖര മാലിന്യങ്ങള്‍. പര്‍വ്വതാരോഹരുടെ ഇഷ്ട സ്ഥമായ ഇവിടെ മാലിന്യങ്ങള്‍ കുന്ന് കൂടിയതിനെ തുടര്‍ന്ന് ശുചീകരണത്തിനായി പ്രത്യേക സംഘത്തെ നേപ്പാള്‍ നിയോഗിക്കുകയായിരുന്നു.
ശുചീകരണ യത്നം ആരംഭിച്ച് 45 ദിവസം പിന്നിടുമ്പോള്‍ തന്നെ 10,000 കിലോഗ്രാം അവശിഷ്ടമാണ് ഇതുവരെ ലഭിച്ചത്. ഇത്തരത്തില്‍ ലഭിക്കുന്ന മാലിന്യങ്ങള്‍ ഹെലിക്കോപ്ടര്‍ വഴി കാഠ്മണ്ഡുവില്‍ എത്തിക്കും. ഇത്തരത്തില്‍ നേപ്പാളില്‍ നിന്നും ശേഖരിച്ച 1000 കിലോ മാലിന്യം ഇനിയും കാഠ്മണ്ഡുവില്‍ എത്തിക്കാനുണ്ടെന്നും നേപ്പാള്‍ വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ ജനറല്‍ ദണ്ഡു രാജ് ഖിമിരെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം ഭക്ഷ്യ സാധനങ്ങള്‍ക്കൊപ്പം മൃതദേഹങ്ങളും ശുചീകരണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ആരുടേതെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
കുറഞ്ഞത് 500 വിദേശികള്‍ അടക്കം 1000ഓളം സഞ്ചാരികളാണ് എവറസ്റ്റ് കൊടുമുടി കയറാനായി എത്തുന്നത്. ഇത്തരത്തില്‍ എത്തുന്നവര്‍ അവരുടെ കാവശമുള്ള ഉപയോഗ ശൂന്യമായ ഒഴിഞ്ഞ ഓക്സിജന്‍ സിലിണ്ടറുകള്‍, ഭക്ഷ്യ വസ്തുക്കള്‍ വെള്ളത്തിന്റെ കുപ്പികള്‍ എന്നിവ എവറസ്റ്റില്‍ തന്നെ ഉപേക്ഷിക്കുകയാണ് പതിവ്. ഇവനീക്കം ചെയ്യുന്നത് തന്നെ ദുഷ്കരമായ പ്രവര്‍ത്തിയാണ്. എന്നിരുന്നാലും ഇത് പ്രത്യേക സംഘം ഇത് പ്രാവര്‍ത്തികമാക്കുകയായിരുന്നു. മെയ് 29 ഓട ശുചീകരണ യത്നം അവസാസനിപ്പിക്കുന്നതാണ്. 1953ല്‍ ടെന്‍സിങ്ങും, ഹിലാരിയും വെറസ്റ്റ് കീഴടക്കിയത് മുതലുള്ള മാലിന്യങ്ങളാണ് പ്രത്യേക സംഘം ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നതെന്നും ഖിമിരെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: