തിരുവന്തപുരം : മുസ്ലിം ലീഗ് കള്ളവോട്ട് ചെയ്തെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കള്ളവോട്ട് നടന്നെന്ന പരാതിയില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പോലീസിലെ പോസ്റ്റല്‍ വോട്ട് സംബന്ധിച്ച ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ടീക്കാറാം മീണ പറഞ്ഞു. പോസ്റ്റല്‍ വോട്ടിങ്ങുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ ഓരോ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവരാണ് പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കേണ്ടതെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് അദ്ദേഹം അറിയിച്ചു.
സിപിഎമ്മിനെതിരെ കള്ളവോട്ട് ആരോപണം വന്നതിന് പിന്നാലെയാണ് യുഡിഎഫിനെതിരെയും ആരോപണം ഉയര്‍ന്നത്. കല്യാശേരി മണ്ഡലത്തില്‍ മാടായിയിലെ 69 ാം നമ്പര്‍ ബൂത്തില്‍ ലീഗ് പ്രവര്ത്തകന് രണ്ട് തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളും ഇടത് പക്ഷം പുറത്തുവിടുകയായിരുന്നു. മുഹമ്മദ് ഫയീസ് എന്ന ലീഗ് പ്രവര്ത്തകന് 70ാം നമ്പര്‍ ബൂത്തിലും ആഷിഖ് എന്നയാള്‍ 69ാം നമ്പര്‍ ബൂത്തിലും പലതവണ വോട്ട് ചെയ്തുവെന്നാണ് സിപിഎം ആരോപിക്കുന്നത്. സംഭവത്തില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: