കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട് ലോക്സഭാ മണ്ഡലങ്ങളില്‍ സിപിഎം കള്ളവോട്ട് ചെയ്തുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യുഡിഎഫ് തന്ത്രത്തിന്റെ ഭാഗമായാണ് ടിക്കാറാം മീണ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണവിധേയരായവരുടെ ഭാഗം കേള്‍ക്കാന്‍ തയാറാകുന്നില്ലെന്നും കോടിയേരി കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആരോപണവിധേയര്‍ കുറ്റം ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉറപ്പിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. ആരോപണവിധേയയായ പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്ത് നിന്ന് മാറി നില്ക്കണമെന്നാവശ്യപ്പെടാന് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗത്തിന്റെ സ്ഥാനം റദ്ദാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് മാത്രമേ അധികാരമുള്ളു. തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം നിയമവിരുദ്ധമാണ്. ഏതെങ്കിലും പ്രത്യേക മേഖലകള്‍ തെരഞ്ഞെടുത്തല്ല പരിശോധന നടത്തേണ്ടത്. കണ്ണൂരില്‍ മുസ്ലിംലീഗ് കേന്ദ്രങ്ങളില്‍ കള്ളവോട്ട് നടന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. അതും പരിശോധിക്കണം. പിലാത്തറയില്‍ കള്ളവോട്ട് നടന്നിട്ടില്ല. ഫോറം 18 അനുസരിച്ചുള്ള സഹായി വോട്ടാണെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: