ന്യൂദല്‍ഹി: ചൗക്കീദാര്‍ ചോര്‍ ഹെ എന്ന് േകാടതിയും പറഞ്ഞുവെന്ന കള്ള പരാമര്‍ശത്തിന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ നേരിടേണ്ടിവന്നത് സുപ്രീംകോടതിയുടെ കനത്ത രോഷം. വാദം കേള്‍ക്കുന്ന സമയത്ത് പലപ്പോഴും കോടതി വാക്കുകളില്‍ ഇത് പ്രകടിപ്പിക്കുകയും ചെയ്തു. പ്രശ്നം ഗുരുതരമാകുമെന്ന് കണ്ട് രാഹുലിന്റെ അഭിഭാഷകന് മാപ്പപേക്ഷിച്ച് പുതിയ സത്യവാങ്മൂലം നല്‍കാമെന്നു പറഞ്ഞ് തലയൂരുകയായിരുന്നു.
രാഹുല്‍ നല്കിയ രണ്ടു സത്യവാങ്്മൂലങ്ങളും ഒരുപോലെയുള്ളതാണെന്ന് ലേഖിക്കു വേണ്ടി ഹാജരായ അഭിഭാഷക രുചി കോഹ്ലി കോടതിയില്‍ ചൂണ്ടിക്കാട്ടി. ചൗക്കീദാര്‍ ചോര്‍ ഹെ എന്ന് കോടതിയും പറഞ്ഞുവെന്നാണ് രാഹുല്‍ പ്രതികരിച്ചത്. കോടതി ഉത്തരവ് വായിക്കാതെ ചാനലുകളിലും മാധ്യമങ്ങളിലും മറ്റും വന്ന വാര്‍ത്തകള്‍ വായിച്ചാണ് രാഹുല്‍ പ്രതികരിച്ചതെന്നും തെരഞ്ഞെടുപ്പ് ചൂടിലാണ് അങ്ങനെ പറഞ്ഞുപോയതെന്നുമാണ് ഇവയില്‍ ചൂണ്ടിക്കാട്ടുന്നത്. പക്ഷെ ഇതേ പ്രസ്താവന വൈകീട്ടും രാഹുല്‍ നടത്തി. ഒരു രാഷ്ട്രീയ സമ്മേളനത്തിലും ഇതേ കാര്യം പറഞ്ഞു. തെരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞുപോയി എന്ന വാദം തെറ്റാണെന്നാണ് ഇത് കാണിക്കുന്നത്, രുചി പറഞ്ഞു.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രാഹുല്‍ ഈ വാക്കുകള്‍ കോടതിയുടെ വാക്കുകളായി ചിത്രീകരിക്കുകയായിരുന്നുവെന്ന് ലേഖിക്കുവേണ്ടി ഹാജരായ മുകുള്‍ രോഹ്തഗിയും പറഞ്ഞു. രണ്ടു സത്യവാങ്മൂലങ്ങളിലും ഖേദിക്കുന്നുവെന്നു മാത്രമാണ് ഉള്ളത്. ഇത് കടുത്ത കോടതിയലക്ഷ്യമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.
അങ്ങനെയെങ്കില്‍ ഖേദത്തിന്റെ അര്‍ഥമെന്താണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഖേദം പോര, നിരുപാധികമായ മാപ്പാണ് വേണ്ടത്. രോഹ്തഗി പറഞ്ഞു.
മറ്റു പല നേതാക്കളും ഇത്തരം പ്രസ്താവന നടത്തി. പിന്നെ എനിക്കെതിരെ മാത്രം എന്തിന് കോടതിയലക്ഷ്യം എടുത്തുവെന്നാണ് രാഹുല്‍ ചോദിക്കുന്നത്. ഇതാണ് അദ്ദേഹത്തിന്റെ ന്യായീകരണം. ചൗക്കീദാര്‍ കള്ളനെന്ന് കോടതിയും പറഞ്ഞുവെന്നത് രാഹുല്‍ പല യോഗങ്ങളിലും പറഞ്ഞു. അതിനാല്‍ സത്യവാങ്്മൂലം തള്ളണം, രോഹ്തഗി പറഞ്ഞു.
ഇനി വാദം തുടങ്ങിയ ശേഷം മറുപടി നല്‍കാനുണ്ടെന്ന് പറയരുതെന്ന് ചീഫ് ജസ്റ്റിസ് രാഹുലിന്റെ അഭിഭാഷകനോട് പറഞ്ഞു.
സത്യവാങ്മൂലത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതുന്നില്ല, എന്നാല്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ പരിഹരിക്കാന്‍ സമയം തരണം. സിങ്വി അപേക്ഷിച്ചു. പുതിയ സത്യവാങ്മൂലം തിങ്കളാഴ്ച നല്‍കാം. മൂന്ന് തെറ്റുകള്‍ അതിലുണ്ട്. അത് ഞാന്‍ അംഗീകരിക്കുന്നു. പ്രസ്താവന ഞാന്‍ തെറ്റായി കോടതിയുടെ പേരില്‍ ചേര്‍ത്തതാണ്. അതിന് ഞാന്‍ മാപ്പു പറഞ്ഞു. സിങ്വി വിശദീകരിച്ചു.
കോടതി: അങ്ങനെയെങ്കില്‍ എവിടെ മാപ്പപേക്ഷ.
സിങ്ങ്വി: ഖേദം മാപ്പു തന്നെയാണ്.
ചൗക്കീദാര്‍ ചോര്‍ ഹെ എന്ന രാഷ്ട്രീയ മുദ്രാവാക്യം സുപ്രീംകോടതി അംഗീകരിച്ചുവെന്നോ സ്വീകരിച്ചുവെന്നോ പിന്തുണച്ചുവെന്നോ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടുമില്ല.
തുടര്‍ന്നാണ് പുതിയ സത്യവാങ്്മൂലം നല്കാന് കോടതി സമയം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: