ന്യൂദല്‍ഹി: സുപ്രീകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗിക പീഡന പരാതി നല്കിയ മുന്‍ ജീവനക്കാരിയെ സഹായിച്ചത് ഇടതുപക്ഷ സഹയാത്രികനായ അഡ്വ. പ്രശാന്ത് ഭൂഷണ്. സുപീംകോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ മുതിര്‍ന്ന അഭിഭാഷകനായ എം.എല്‍. ശര്‍മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നുവെന്നും അഡ്വ. പ്രശാന്ത് ഭൂഷണാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നുമുള്ള കൃത്യമായ സൂചനയാണ് വെളിപ്പെടുത്തല്‍ വഴി ലഭിക്കുന്നത്.
തുടര്‍ന്ന് ഈ വിഷയം മറ്റേതെങ്കിലും ബെഞ്ചില്‍ ഉന്നയിക്കാന്‍ എം.എല്‍. ശര്‍മയ്ക്ക് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്കി. 2018 ഒക്ടോബര്‍ 10ന് ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നാണ് ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായിരുന്ന 35കാരി പരാതി നല്‍കിയത്. ഏപ്രില്‍ 19ന് സുപ്രീംകോടതിയിലെ 22 ജഡ്ജിമാര്‍ക്ക് യുവതി ഇതുസംബന്ധിച്ച് പരാതിയും നല്കി. തുടര്‍ന്ന് സുപ്രീംകോടതി അടിയന്തരമായി ചേരുകയും സിബിഐ, ഐബി തുടങ്ങിയവയുടെ മേധാവിമാരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.
പിന്നീട് ലൈംഗിക ആേരാപണം അന്വേഷിക്കാനും ഇതിനു പിന്നിലെ ഗൂഢാലോചന കണ്ടെത്താനുമായി രണ്ടു സമിതികളെയും നിയോഗിച്ചു. ഗൂഡാലോചന കണ്ടെത്താനുള്ള സമിതിക്ക് സിബിഐ, ഐബി എന്നിവരുടെ സഹായം തേടാം.
ഈ രണ്ടു സമിതികളും പ്രവര്‍ത്തനം തുടങ്ങുകയും ഒരു സമിതി യുവതിയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് യുവതിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് അഡ്വ. പ്രശാന്ത് ഭൂഷണാണെന്ന വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: