തിരുവനന്തപുരം: നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ക്ക് തലസ്ഥാനത്ത് സ്വീകരണം. കൊച്ചി-പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ എന്‍ഐഎ കോടതി ശിക്ഷിച്ചവരെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. ഇവര്‍ക്കാണ് സ്വീകരണം നല്‍കിയത്. എന്‍സിഎച്ച്ആര്‍ഒ, മൈനോറിറ്റി റൈറ്റ് വാച്ച്, പൗരാവകാശ സംരക്ഷണ സമിതി, മാവോയിസ്റ്റ് അനുകൂല ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം എന്നിവ ചേര്‍ന്ന് പ്രസ് ക്ലബ് ഹാളിലാണ് ഇന്നലെ വൈകീട്ട് സ്വീകരണം നല്‍കിയത്.
കേസില്‍ പ്രതികളായിരുന്ന റാസിഖ്, ഷമ്മാസ് എന്നിവര്‍ പങ്കെടുത്തു. റാസിഖ് തന്നെയാണ് പരിപാടി ഉദ്ഘാടനം ചെയ്തതും. പിഡിപി സംസ്ഥാന വൈസ് പ്രസിഡന്റ് വര്‍ക്കല രാജ്, വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീവ് ഹാലിദ്, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് കരമന സലീം, എസ്ഡിപിഐ ജില്ലാ സെക്രട്ടറി തച്ചോണം നിസാമുദ്ദീന്‍, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം തന്‍സീര്‍ ലത്തീഫ്, ഫ്രറ്റേനിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നിസാര്‍ തുടങ്ങിയവരാണ് സമ്മേളനത്തിന് നേതൃത്വം നല്‍കിയത്.
2006 ആഗസ്ത് 15ന് സ്വാതന്ത്ര്യദിന ക്യാമ്പിന്റെ മറവില്‍ പാനായിക്കുളത്ത് രഹസ്യക്യാമ്പ് നടന്നെന്നായിരുന്നു എന്‍ഐഎയുടെ കണ്ടെത്തല്‍. സിമി ക്യാമ്പ് നടത്തിയെന്ന കുറ്റം ചുമത്തിയാണ് പ്രതികളെ എന്‍ഐഎ കോടതി ശിക്ഷിച്ചിരുന്നത്. ഈ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. മെയ് രണ്ടിന് കൊച്ചിയില്‍ കെഎസ്ഇബി ഹാളിലും പ്രതികള്‍ക്ക് സ്വീകരണം നല്‍കുന്നുണ്ട്. ജസ്റ്റിസ് പി.കെ. ഷംസുദ്ദീന് ആണ് ഉദ്ഘാടനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: