തൊടുപുഴ: കുമാരമംഗലത്ത് യുവതിയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ഏഴ് വയസ്സുകാരന് അതിദാരുണമായി മരിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസുണ്ടാകില്ല. സംശയമുള്ള എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും ഉടുമ്പന്നൂര്‍ സ്വദേശിനിയായ യുവതിയുടെ മൊഴി വീണ്ടുമെടുത്തതായും തൊടുപുഴ ഡിവൈഎസ്പി പറഞ്ഞു.
എന്നാല്‍, ഈ മൊഴിയുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയാറായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ചേര്‍ത്ത് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.
യുവതിയെ ഇടുക്കിയിലെ കുടുംബശ്രീയുടെ സംരക്ഷണ കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. മൂന്നര വയസ്സുള്ള ഇളയകുട്ടി അമ്മൂമ്മയോടൊപ്പമാണ്. കുട്ടിയുടെ മരണത്തിനു പിന്നാലെ തളര്‍ന്ന യുവതി മാനസിക നില വീണ്ടെടുത്തതോടെയാണ് പോലീസ് വീണ്ടും മൊഴിയെടുത്തത്.
അതേസമയം, അമ്മയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്ന് ഇപ്പോഴും ശക്തമാണ്.
കേസില്‍ അന്വേഷണം നടക്കുകയാണെന്നും നിലവില്‍ അത്തരത്തിലുള്ള യാതൊരു സാഹചര്യവുമില്ലെന്നുമാണ് പോലീസിന്റെ ആവര്‍ത്തിച്ചുള്ള മറുപടി. മാര്‍ച്ച് 27ന് അര്‍ദ്ധരാത്രിയിലാണ് അമ്മയുടെ സുഹൃത്തായ തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍ ആനന്ദ് ഏഴര വയസ്സുകാരനെ മര്‍ദ്ദിക്കുന്നത്. തലയോട്ടി പൊട്ടി ഗുരുതര പരിക്കേറ്റ കുട്ടി ഏപ്രില്‍ ആറിന് രാവിലെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: