കോട്ടയം: കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയെന്ന് സ്ഥിരീകരിച്ച് കെവിന്റെ ബന്ധുവിന്റെ മൊഴി.
താഴ്ന്ന ജാതിയില്‍പ്പെട്ട ആളായതുകൊണ്ട് കെവിനുമായി സഹോദരിയുടെ വിവാഹം അനുവദിക്കില്ലെന്ന് മുഖ്യപ്രതി പറഞ്ഞതായി കെവിന്റെ ബന്ധു ഇന്നലെ കോടതിയില്‍ മൊഴി നല്കി. നീനുവിനെ തിരിച്ച് കിട്ടുന്നതിന് വിലപേശാനാണ് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയതെന്നും സാക്ഷി സന്തോഷ് കോടതിയില്‍ പറഞ്ഞു.
നീനുവിനെ തന്നാല്‍ അനീഷിനെ വിട്ടുതരാമെന്ന് ഷാനു പറഞ്ഞു.
എഎസ്ഐ ബിജുവും കേസിലെ പതിനേഴാം സാക്ഷി സിബിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം സന്തോഷ് കോടതിയില്‍ തിരിച്ചറിഞ്ഞു.
പ്രതികള്‍ താമസിക്കാനായി ആദ്യമെത്തിയ ഹോട്ടലിന്റെ മാനേജര്‍ റോയി മുഖ്യപ്രതി ഷാനുവുള്െപ്പടെ മൂന്ന് പേരെ തിരിച്ചറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: