കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് സ്വകാര്യ ആവശ്യങ്ങള്‍ക്കായി നടത്തിയ വിദേശ യാത്രയ്ക്ക് പൊതുഖജനാവില്‍ നിന്നു പണം ചെലവഴിച്ചതില്‍ വിജിലന്‍സ് അന്വേഷണം തേടി കന്യാകുമാരി സ്വദേശി ഡി. ഫ്രാന്‍സിസ് നല്കിയ ഹര്‍ജി ഹൈക്കോടതി വിശദമായ വാദത്തിനു മാറ്റി.
2016 ഡിസംബറില്‍ യുഎഇയിലേക്കും 2017 ജൂലൈയില്‍ അമേരിക്കയിലേക്കും മുഖ്യമന്ത്രി നടത്തിയ യാത്രകളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
പൊതുഖജനാവില്‍ നിന്ന് സ്വകാര്യ ആവശ്യങ്ങള്‍ക്കായി പണം ചെലവഴിച്ചതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. കേസ് ഇന്നലെ പരിഗണിച്ചപ്പോള്‍ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് സ്റ്റേറ്റ് അറ്റോര്‍ണി ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. പൊതുസേവകനെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് നിയമം. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി വേണം.
വിദേശയാത്രയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ഹര്ജിക്കാരന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്നും സ്റ്റേറ്റ് അറ്റോര്‍ണി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിശദമായ വാദത്തിന് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: