ന്യൂദൽഹി: സൈന്യത്തിന്റെ പേരിൽ വോട്ടു ചോദിച്ചുവെന്ന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീൻ ചിറ്റ്. മഹാരാഷ്ട്രയിലെ ലാത്തൂരിൽ ഏപ്രിൽ ഒന്പതിന് പ്രസംഗത്തിൽ മോദി പെരുമാറ്റ ചട്ടലംഘനം നടത്തിയിട്ടില്ലെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
കന്നി വോട്ടർമാർ അവരുടെ വോട്ട് പുൽവാമയിൽ വീരമൃത്യു വരിക്കുകയും ബാലാകോട്ട് വ്യോമാക്രമണം നടത്തുകയും ചെയ്ത ധീര സൈനികർക്കു സമർപ്പിക്കണമെന്നായിരുന്നു മോദിയുടെ പരാമർശം. മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രധാനമന്ത്രിക്കു ക്ലീൻ ചിറ്റ് നൽകിയത്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വത്തെക്കുറിച്ച് മഹാരാഷ്ട്രയിലെ വാർധയിൽ മോദി നടത്തിയ പരാമർശവും ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: