ന്യൂദല്‍ഹി : ലൈംഗിക പീഡന പരാതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായി. സുപ്രീം കോടതി ആഭ്യന്തര സമിതി ചീഫ് ജസ്റ്റിസിന്റെ മൊഴി രേഖപ്പെടുത്തി. എന്നാല്‍ പരാതിക്കാരിയുടെ ആരോപണം ജസ്റ്റിസ് പൂര്‍ണമായി നിഷേധിച്ചു.
ആരോപണം ഉന്നയിച്ച മുന്‍ ജീവനക്കാരിയും ആഭ്യന്തര അന്വേഷണ സമിതിയ്ക്ക് മുന്നില്‍ ഹാജരായിയിരുന്നു. അതേസമയം സമിതിയുടെ അന്വേഷണവുമായി സഹകരിക്കില്ലെന്നാണ് പരാതിക്കാരിയുടെ നിലപാട്. അന്വേഷണ റിപ്പോര്‍ട്ട് സമിതി ഉടന്‍ തയാറാക്കും.
ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ സമിതി പരാതിക്കാരിയുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്നും ഇവര്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്നും പ്രത്യേക സംഘം അറിയിച്ചിരുന്നു.
അതിനിടെ പരാതിക്കാരിക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയതിന് പിന്നില്‍ ഇടനിലക്കാരനായത് ഇടത് സഹയാത്രികനായ അഡ്വ. പ്രശാന്ത് ഭൂണാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: