വാഷിങ്ടണ്‍ : ജെയ്ഷ ഇ മുഹമ്മദ് തലവന്‍ ജെയ്ഷ ഇ മുഹമ്മദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് അമേരിക്കന്‍ നയതന്ത്ര മികവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ യുഎന്‍ രക്ഷാ സമിതി മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് തൊട്ടടുത്ത ദിവസമാണ് പോംപിയോയുടെ ഈ പ്രസ്താവന.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ പലതവണ യുഎന്‍ രക്ഷാ സമിതിയോട് ആവശ്യപ്പെട്ടെങ്കിലും ചൈന വീറ്റോ അധികാരം ഉപയോഗിച്ച് അത് തടയുകയായിരുന്നു. പിന്നീട് പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് യുഎസ് ഉള്‍പ്പടെയുള്ള അംഗരാഷ്ട്രങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി എത്തുകയായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിന് തന്നെ ഭീഷണിയായ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരേയുള്ള അമേരിക്കന്‍ നയതന്ത്ര വിജയം. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ സമാധാനം കൊണ്ടുവരുന്നതിനുള്ള യുഎസിന്റെ നേട്ടം കൂടിയാണ് ഇതെന്നും പോംപിയോ അറിയിച്ചു.
അതേസമയം പത്ത് വര്‍ഷത്തിനുള്ളില്‍ ചൈന ഒരു ശരിയാ പ്രവൃത്തി ചെയ്തെന്നും കരിമ്പട്ടികയില്‍ ഉള്പ്പെടുത്താനുള്ള് തീരുമാനത്തിന് അംഗീകാരം നല്‍കിയെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു. ജെയ്ഷെ ഇ മുഹമ്മദ് നടത്തിയ ആക്രമണത്തില്‍ പുല്‍വാമ ഏറ്റവും ഭീകരമാണെന്നും ഇതിനെ തുടര്‍ന്ന് ഫ്രാന്‍സ്, യുഎസ്, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദം ശക്തമായതോടെയാണ് മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിച്ചത്. അതിനിടെ യുഎന്നിന്റെ ഈ തീരുമാനത്തെ ഫ്രാന്‍സും സ്വാഗതം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: