ന്യൂദല്‍ഹി: പാക്കിസ്ഥാനെ ലോകത്തിനു മുന്നില്‍ തുറന്നു കാട്ടാനുള്ള പ്രധാനമന്ത്രിയുടെ ശ്രമം വിജയിച്ചുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്.
നിരവധി ആക്രമണളുടെ തലച്ചോറായി പ്രവര്‍ത്തിച്ച മസൂദ് അസറിനെ പോലുള്ളൊരാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് മോദി സര്‍ക്കാരിന്റെ നേട്ടമാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഏറെ നാളായി കാത്തിരുന്ന പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
അതേസമയം മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചത് രാജ്യത്തിന്റേയും എല്ലാ ഇന്ത്യക്കാരുടേയും വിജയമാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി. ഇത് ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് ആണ്. രാജ്യം ജയിക്കുമ്പോഴും രാഷ്ട്രീയ നഷ്ടമുണ്ടാകുമോ എന്ന ആശങ്കയിലാണ് പ്രതിപക്ഷമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: