കോട്ടയം: കെവിന്റേതു ദുരഭിമാനക്കൊല തന്നെയാണെന്നും തന്റെ പിതാവും ജ്യേഷ്ഠനുമാണ് കെവിനെ കൊലപ്പെടുത്തിയതെന്ന് കെവിൻ വധക്കേസിലെ മുഖ്യസാക്ഷി നീനു മൊഴി നല്കി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിസ്താരത്തിനിടെയിലാണ് നീനു ഇക്കാര്യം പറഞ്ഞത്.
കെവിന്റെ ജാതിയാണ് അവര്‍ക്കു പ്രശ്നമുണ്ടാക്കിയതെന്നും വിവാഹം കഴിച്ചാല്‍ അഭിമാനക്ഷതമുണ്ടാകുമെന്ന് അവര്‍ കരുതിയെന്നും നീനു പറഞ്ഞു. കെവിനും തനിക്കും ഭീഷണിയുണ്ടായിരുന്നു. ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്നു പിതാവും ബന്ധുവും ഭീഷണിപ്പെടുത്തിയതായും നീനു വ്യക്തമാക്കി. കെവിന്റെ വീട്ടില്‍ താമസിക്കുന്നതു സ്വന്തം ഇഷ്ടപ്രകാരമാണെന്നും അവരെ താന്‍ സംരക്ഷിക്കുമെന്നും നീനു പറഞ്ഞു.
ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ നിന്നു തന്നെ ബലമായി കൊണ്ടുപോകാന്‍ ശ്രമിച്ചു. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ എസ്.ഐ കെവിന്റെ കഴുത്തിനു പിടിച്ചു തള്ളിയെന്നും നീനു അറിയിച്ചു. കേസിലെ ഒന്നാംപ്രതിയായ സാനു ചാക്കോയുടെ സഹോദരിയും അഞ്ചാം പ്രതിയായ ചാക്കോയുടെ മകളുമാണു നീനു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: