കൊച്ചി: സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമാണ് ശാന്തിവനത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് എബിവിപി ആരോപിച്ചു. നൂറു കണക്കിന് ചിത്രശലഭങ്ങളുള്പ്പടെയുള്ള ജീവജാലങ്ങളും, പക്ഷിലതാദികളുമാണ് ശാന്തിവനം വെട്ടി നശിപ്പിയ്ക്കുമ്പോള്‍ ഇല്ലാതാവുന്നത്.
മൂന്ന് കാവുകളും, മൂന്ന് കുളങ്ങളും ഒട്ടനവധി ജീവജാലങ്ങളും അടങ്ങുന്ന രണ്ടേക്കര്‍ വനഭൂമി കെഎസ്ഇബിയുടെ ടവര്‍ സ്ഥാപിയ്ക്കുന്നതിനായാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത് വേദനാജനകമാണ്. ലൈന്‍ വലിയ്ക്കാന്‍ എളുപ്പവഴിയുണ്ടായിട്ടും ചിലരെ സഹായിക്കാനാണ് വളഞ്ഞ വഴിയിലൂടെ ശാന്തിവനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ശാന്തിവനത്തിലെ വീട്ടിനുള്ളില്‍ താമസിക്കുന്ന രണ്ടു സ്ത്രീകളോടുള്ള മനുഷ്യാവകാശ ലംഘനവും വരും തലമുറയോടുള്ള ചതിയുമാണ് ഇവിടെ നടക്കുന്നത്.
ശാന്തിവനം സംരക്ഷണത്തിനായി എബിവിപി സമര രംഗത്തേക്കിറങ്ങുകയാണെന്നും നേതാക്കള്‍ പറഞ്ഞു. ദേശീയ സെക്രട്ടറി പി. ശ്യാംരാജിന്റെ നേതൃത്വത്തില്‍ പ്രതിനിധി സംഘം ശാന്തിവനം സന്ദര്‍ശിച്ചു. കേരളത്തിലെ വിദ്യാര്‍ത്ഥികളോടും, യുവാക്കളോടും, രാഷ്ട്രീയ ഭേദമന്യേ സമര രംഗത്തേക്കിറങ്ങുവാന്‍ എബിവിപി ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: