ന്യൂദല്‍ഹി : ഇസ്രത്ത് ജഹാന് കേസില്‍ മുന്‍ ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥരായ ഡി.ജി. വന്‍സാര, എന്‍.കെ. അമിന്‍ എന്നിവരെ സിബിഐ കോടതി വെറുതെവിട്ടു. ഈ കേസുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരായ എല്ലാ ശിക്ഷാ നടപടികളും നിറുത്തിവെയ്ക്കാനും പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടിട്ടുണ്ട്. തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിഐജി വന്‍സാരയും എസ്പി അമിനും നല്കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്.
ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവനായിരുന്നു വന്‍സാര. അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്തിരുന്നയാള്‍ ആയിരുന്നു എന്‍.കെ അമിന്‍. ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് കോടതി കേസ ഉപേക്ഷിച്ചത്.
അതേസമയം വന്‍സാരയെയും അമിനേയും കുറ്റ വിമുക്തരാക്കുന്നത് വസ്തുതകളെ വളച്ചൊടിക്കലാണെന്ന് ഇസ്രത് ജഹാന്റെ മാതാവ് ശമീമ കൗസര്‍ കോടതിയില്‍ അറിയിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: