ന്യൂദല്‍ഹി : ജെയ്ഷ ഇ മുഹമ്മദ് ഭീകരസംഘടനയുടെ തലവനായ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎന്‍ നടപടി സ്വാഗതാര്‍ഹമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍. യുഎന്‍ രക്ഷാസമിതിയില്‍ വര്‍ഷങ്ങളായി ഇന്ത്യ ഉന്നയിക്കുന്ന ആവശ്യമായിരുന്നു ഇത്.
പുല്‍വാമ ആക്രമണത്തോടെയാണ് ജെയ്ഷ ഇ മുഹമ്മദിന്റെ ഭീകര പ്രവര്‍ത്തനത്തിന്റെ തീവ്രത ലോകരാഷ്ട്രങ്ങള്‍ തിരിച്ചറിയുന്നത്. ഇതാണ് സുപ്രദാന തീരുമാനത്തിലേക്ക് യുഎന്നിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു. ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഭീകര പ്രവര്‍ത്തനങ്ങളില്‍ നിന്നും എല്ലാവരുടെയും ശ്രദ്ധ തിരിച്ചുവിടാന്‍ പാക്കിസ്ഥാന് ശ്രമിക്കുകയാണ്. മസൂദിനെ പോലുള്ളവരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പാക്കിസ്ഥാന് നയതന്ത്ര തലത്തില്‍ വലിയ തിരിച്ചടിയാണ്. ഇന്ത്യയെ സംബന്ധിച്ച് യുഎന്‍ സ്വീകരിച്ച നടപടി ഗുണകരമാണെന്നും രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 10വര്‍ഷമായി ആഗോള ഭീകരരുടെ പട്ടികയില്‍ മസൂദ് അസറിനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. യുകെയും ബ്രിട്ടനും യുഎസ്സും ഉള്‍പ്പെട്ട രാജ്യങ്ങള്‍ അസറിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് യുഎന്നില്‍ പ്രമേയം അവതരിപ്പിച്ചപ്പോള്‍ വീറ്റോ അധികാരം ഉപയോഗിച്ച് ചൈന എതിര്‍പ്പ് പ്രകടിപ്പിച്ചരുന്നു. രേഖകള്‍ പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷം ഇത്തവണ ഇതില്‍ നിന്ന് ചൈന പിന്മാറിയതോടെയാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: