കൊടുങ്ങല്ലൂര്‍: ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ ഐഎസ് ഭീകരരുമായി ബന്ധമുള്ള മലയാളി സംഘം കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിയില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലില്‍ മഹല്ല് കമ്മിറ്റി നടുക്കം രേഖപ്പെടുത്തി. ചേരമാന്‍ മസ്ജിദിന് സുരക്ഷയേര്പ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് മഹല്ല് കമ്മിറ്റി നിവേദനം നല്കി.
ഇക്കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കര്‍ ആണ് എന്‍ഐഎയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
കൊടുങ്ങല്ലൂരിലെ വിളക്ക് കത്തിക്കുന്ന പള്ളിയില്‍ ചാവേര്‍ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നുവെന്നാണ് റിയാസ് മൊഴി നല്‍കിയത്. മസ്ജിദിന്റെ സുരക്ഷയ്ക്കായി ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഡോ.പി.എ. മുഹമ്മദ് സഈദ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: