തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗര്‍ഭിണിയുടെ വയറില്‍ തൊട്ടതിനെ തുടര്‍ന്ന് ചിലര്‍ വിമര്‍ശനമുന്നയിച്ച മുറ്റിച്ചൂരിലെ ശ്രീലക്ഷ്മിയുടെ വീട്ടില്‍ സുരേഷ് ഗോപി എത്തി.
എറവില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കാറിനടുത്തേക്ക് ഓടി വന്ന ശ്രീലക്ഷ്മിയെ നന്മകള് ഉണ്ടാകട്ടെയെന്ന് വയറില്‍ കൈവച്ച് അനുഗ്രഹിച്ച സുരേഷ് ഗോപിക്ക് സമൂഹമാധ്യമങ്ങളിലൂടെ ചിലരുടെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപി ഭാര്യ രാധികയെയും, മക്കളെയും, അമ്മയെയും അടുത്ത ദിവസം തന്നെ ശ്രീലക്ഷ്മിയെയും കുടുംബത്തെയും കാണുന്നതിന് അയച്ചിരുന്നു.
കുട്ടിയുണ്ടായി കഴിഞ്ഞാല്‍ പേരിടലിനു സുരേഷ് ഗോപി എത്തുമെന്നറിയിച്ച് രാധിക പോയെങ്കിലും എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് സുരേഷ് ഗോപി നേരിട്ട് മുറ്റിച്ചൂരിലെ ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയത്. കുടുംബത്തോടൊപ്പം സല്ലപിച്ചും, വിഭവസമൃദ്ധമായ സദ്യ കഴിച്ചുമാണ് മടങ്ങിയത്. ശ്രീലക്ഷ്മിക്കായി കൊണ്ടു വന്ന ഉപഹാരവും നല്‍കിയാണ് സുരേഷ് ഗോപി യാത്രയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: