ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ ക്ഷാമബത്ത പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ആക്ഷേപം. സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍, തദ്ദേശഭരണ സ്ഥാപന, പൊതുമേഖലാ സ്ഥാപന ജീവനക്കാര്‍ എന്നിവര്‍ക്ക്, വര്‍ധിപ്പിച്ച ക്ഷാമബത്തയോടൊപ്പം 10,000 മുതല്‍ 50,000 രൂപ വരെ കുടിശ്ശികയായി ഏപ്രിലിലെ ശമ്പളത്തോടൊപ്പം നല്‍കുമെന്നായിരുന്നു ഉത്തരവ്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഏപ്രില്‍ നാലിന് ഉത്തരവ് ഇറക്കിയതിനു ശേഷം, തെരഞ്ഞെടുപ്പ് കഴിഞ്ഞ് അതേ മാസം 27ന് കുടിശ്ശിക നല്‍കില്ലെന്ന് ഉത്തരവിറക്കിയ ധനകാര്യ വകുപ്പിന്റെ നടപടി തെരഞ്ഞെടുപ്പുകളെ നിയന്ത്രിക്കുന്ന 1951ലെ ജനപ്രതിനിധ്യ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നാണ് ആക്ഷേപം. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയാണ് ഉത്തരവിറക്കിയത്.
മൂന്നര ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരെ പ്രീണിപ്പിച്ച് തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ചട്ടംലംഘിച്ചുള്ള ഉത്തരവ്. തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും നോക്കുകുത്തിയാക്കി നഗ്നമായ ചട്ടലംഘനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍, ഇതില്‍ നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന് നോക്കുകുത്തിയായതും വിവാദമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: