കല്ലട ബസ്സ് ജീവനക്കാര്‍ യാത്രക്കാരെ മര്ദ്ദിച്ചവശരാക്കിയതോടുകൂടി അന്തര്‍ സംസ്ഥാന സ്വകാര്യബസ്സ് സര്‍വ്വീസുകളുടെ വിവിധ തരത്തിലുള്ള കള്ളക്കളികളാണ് പുറത്തുവന്നത്. അതോടൊപ്പം മോട്ടോര്‍ വാഹനവകുപ്പിന്റെ കെടുകാര്യസ്ഥതയും വാഹന ഉടമകളും ഈ വകുപ്പിലെ ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള ഒത്തുകളിയും മറനീക്കി രംഗത്തു വന്നു. എത്ര അന്തര്‍സംസ്ഥാന സ്വകാര്യബസ്സ് സര്‍വ്വീസ് നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥന്മാര്‍ക്കുപോലും അറിയില്ല എന്നതിന്റെ ഗൗരവം ജനം അറിയണം.
ഓരോ ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും അന്തര്‍സംസ്ഥാന സ്വകാര്യബസ്സുകള്‍ പുറപ്പെടുന്നുണ്ട്. ഇത് പ്രധാനമായും ബാംഗ്ലൂര്‍, ചെന്നൈ നഗരങ്ങളിലേക്കാണ്. ബസുകളിലെ തിരക്കാണെങ്കില്‍ സീസണ് അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഓണം, ക്രിസ്തുമസ്, വിഷു തുടങ്ങിയ വിശേഷാവസരങ്ങളില്‍ നിരക്ക് ഇരട്ടിയോ രണ്ടിരട്ടിയോ ആയി വര്‍ദ്ധിപ്പിക്കും. യാത്രക്കാരെ ഭീഷണിപ്പെടുത്തു ന്നതും ബസ്സുകളില്‍ മറ്റ് ചരക്കുകള്‍ കടത്തുന്നതും അതുവഴി കൊള്ളലാഭം എടുക്കുന്നതും ബസ് ജീവനക്കാരും ഉടമകളും തമ്മിലുള്ള ‘ഒരഡ്ജസ്റ്റ്മെന്റിന്റെ’ പുറത്താണ്. കര്‍ശനമായ നിയന്ത്രണം അന്തര്‍സംസ്ഥാന സ്വകാര്യബസ്സുകളുടെ കാര്യത്തില്‍ അത്യാവശ്യമാണ്. ജീവനക്കാരുടെയും ഉടമകളുടെയും ഗുണ്ടായിസവും അവസാനിപ്പിക്കണം.
-ഒപിഎസ് മേനോന്, ചിറ്റൂര്‍.
പൊതുജനങ്ങള്‍ക്ക് അറിയേണ്ടയോ?
സര്‍ക്കാര്‍ ശമ്പളം നല്കുന്ന സഹകരണവകുപ്പിന്റെ കീഴിലുള്ള ബോര്‍ഡുകളായ സംസ്ഥാന സഹകരണ പരീക്ഷാബോര്‍ഡ്, സഹകരണ എംപ്ലോയിസ് വെല്‍ഫെയര്‍ ബോര്‍ഡ്, സഹകരണ പെന്ഷന് ബോര്‍ഡ്, സഹകരണ നിക്ഷേപ ഗ്യാരന്റിഫണ്ട് ബോര്‍ഡ്, സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് എന്നിവയും കേപ്പ്, സംസ്ഥാന സഹകരണ യൂണിയന്, കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ സ്റ്റാഫ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കുമ്പോള് ഫീസ് (കോര്‍ട്ട്ഫീ സ്റ്റാമ്പ്, മണിഓര്‍ഡര്‍, ഡിഡി ചെല്ലാന്‍) എത് രീതിയില്‍ അടയ്ക്കണമെന്നും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അപ്പീല്‍ അതോറട്ടി ഇവരുടെ പേര്, ഫോണ്‍ നമ്പര്‍ ഇതൊന്നും അവരുടെ വെബ്സൈറ്റില്‍ കൊടുത്തിട്ടില്ല. പൊതുജനങ്ങള്‍ക്ക് ഒരു സേവനവും ലഭ്യമല്ല. സേവനാവകാശ നിയമം നടപ്പിലാക്കിയിട്ടില്ല. സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷന് ഇടപെടണം.
-അരുണ്‍.സി, തിരുവനന്തപുരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: