ന്യൂദല്‍ഹി: കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പു പരിപാടിയില്‍ , പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ സാന്നിധ്യത്തില്‍ കുട്ടികളെക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിച്ചത് വിവാദത്തില്‍. വിഷയത്തില്‍ ഇടപെട്ട കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമ്മീഷന്, തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി.
കുട്ടികളെ തെരഞ്ഞെടുപ്പ് പരിപാടിയുടെ പേരില്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് കത്ത്. ഇത്തരം പ്രവണത എതിര്ക്കണ്ടതാണെന്നും കത്തില്‍ പറയുന്നു. പ്രിയങ്ക കുറേ കുട്ടികള്‍ക്കൊപ്പം ചിരിച്ചുകൊണ്ട് നില്‍ക്കുന്നതാണ് തുടക്കം. പിന്നെ കുട്ടികള്‍ ചൗക്കീദാര്‍ ചോര്‍ ഹേ യെന്ന് മുദ്രാവാക്യം വിളിക്കുന്നത് കേള്‍ക്കാം. തുടര്‍ന്ന് കുട്ടികള്‍ മോദിക്കെതിരെ സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിക്കുന്നതും മോശം പരാമര്‍ശങ്ങള്‍ നടത്തുന്നതും കേള്‍ക്കാം. വീഡിയോ സാമൂഹ്യ മാധ്യങ്ങളില്‍ വൈറലായിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ കുട്ടികളെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതാണെന്ന് വ്യക്തം.
ഇതിനെതിരെയാണ് നാഷണല്‍ കമ്മീഷന് ഫോര്‍ ചൈല്‍ഡ് റൈറ്റ്സ് രംഗത്തുവന്നത്. വീഡിയോ സഹിതം ഈ നടപടിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. കുട്ടികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി ഇടപെടുന്നതും പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തുന്നതും കാണാം, പ്രിയങ്കയുടെ സാന്നിധ്യത്തിലാണിത്. കത്തില്‍ കമ്മീഷന് ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ട ലംഘനമാണ്. അവരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കരുത്. യോഗങ്ങളില്‍ ലഘുലേഖകള്‍ അവരെക്കൊണ്ട് വിതരണം ചെയ്യിപ്പിക്കരുത് എന്നൊക്കെയാണ് ചട്ടം. ഇവിടെ ചട്ടങ്ങള്‍ ലംഘിച്ചുവെന്നു മാത്രമല്ല പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശങ്ങളും നടത്തുന്നുണ്ട്. ഇത് അനുദിക്കാനാവില്ല. കുട്ടികളുടെ അവകാശ കമ്മീഷന് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: