ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. മഹാരാഷ്യ്രയിലെ ലാത്തൂരില്‍ മോദി നടത്തിയ പ്രസംഗം ചട്ട ലംഘനമാണെന്നാരോപിച്ച് കോണ്‍ഗ്രസ് നല്കിയ പരാതി അന്വേഷിച്ച ശേഷമാണ് കമ്മീഷന് മോദിക്ക് ക്ളീന്‍ ചിറ്റ് നല്‍കിയത്.
ആദ്യ വോട്ട് പുല്‍വാമയില്‍ ബലിദാനികളായ സൈനികര്‍ക്ക് സമര്‍പ്പിക്കാനായിരുന്നു പ്രസംഗത്തില്‍ മോദിയുടെ അഭ്യര്‍ഥന. ഈ പ്രസംഗം ചട്ട ലംഘനമാണെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. ഏപ്രില്‍ 16ലെ പ്രസംഗം മുഴുവന്‍ നിയമോപദേശകരുടെ സഹായത്തോടെ വിശദമായി പരിശോധിച്ചു. ചട്ടം ലംഘിക്കുന്ന ഒന്നും അതില്‍ കണ്ടെത്താനായില്ല; കമ്മീഷന് അറിയിച്ചു.
മോദിയുടെ വാര്‍ധയിലെ പ്രസംഗത്തിന്റെ പേരിലും പരാതി നല്‍കിയിരുന്നു. കമ്മീഷന് അതും തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: