ഓക്ലന്‍ഡ്: ഇന്ത്യയുടെ എച്ച്.എസ്്. പ്രണോയ് , ടോമി സുഗിയാര്‍ത്തോയെ അട്ടിമറിച്ച് ന്യൂസിലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. അതേമസയം ബി സായ് പ്രണീതും സൈന നെഹ് വാളും പുറത്തായി.
സീഡ് ചെയ്യപ്പെടാത്ത താരമായ പ്രണോയ് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് രണ്ടാം സീഡായ സുഗിയാര്‍ത്തോയെ രണ്ടാം റൗണ്ടില്‍ അട്ടിമറിച്ചത്. 37 മിനിറ്റ്് നീണ്ട പോരാട്ടത്തില്‍ 21-14, 21-12 എന്ന സ്കോറിനാണ് പ്രണോയ് ജയിച്ചുകയറിയത്. ഇതാദ്യമായാണ് പ്രണോയ് ലോക പതിമൂന്നാം റാങ്കുകാരനായ സുഗിയാര്ത്തോയുമായി ഏറ്റുമുട്ടിയത്.അഞ്ചാം സീഡായ ജപ്പാന്റെ കാന്ത സുനേയാമയാണ് ക്വാര്‍ട്ടറില്‍ പ്രണോയയിയുടെ എതിരാളി.
നേരത്തെ ഏഴാം സീഡായ ലിന് ഡാനാണ് രണ്ടാം റൗണ്ടില്‍ സായ് പ്രണീതിനെ തോല്‍പ്പിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഡാന്‍ വിജയിച്ചത്. സ്കോര്‍ 21-12, 21-12. ലിന് ഡാന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നാം സീഡായ അന്തോണി സിനിസുകയെ നേരിടും.
വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സൈന നെഹ്വാള് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ലണ്ടന്‍ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേത്രിയായ നെഹ്വാളിനെ ലോക 212-ാം റാങ്കുകാരിയായ വാങ് ഴിയിയാണ് അട്ടിമറിച്ചത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ 16-21, 23-21, 4-21 എന്ന സ്കോറിനാണ് സൈന തോറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: