തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ കേരളത്തില്‍ ആറു വിദ്യാര്‍ഥികള്‍ മൂന്നാം സ്ഥാനം പങ്കിട്ടു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വൈഷ്ണവി. എം, കൊച്ചി വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂളിലെ ആനി സൂസന് സാബു, കൊച്ചി കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തിലെ ദര്‍ശന. ആര്, തൃശൂര്‍ ഇരവിമംഗലം ബിവിബി വിദ്യാമന്ദിറിലെ വിനീത്. ആര്, കോഴിക്കോട് എന്‍ഐടി ക്യാമ്പസ് സ്പ്രിങ്വാലി സ്കൂളിലെ അനുസ്മിത ബിശ്വാസ്, കണ്ണൂര്‍ മട്ടന്നൂര്‍ ശങ്കര വിദ്യാപീഠം സ്കൂളിലെ ഹൃദിക കെ.വി എന്നിവര്‍ 494 മാര്‍ക്ക് നേടി മൂന്നാം സ്ഥാനവും നേടി.
ലക്ഷദ്വീപില്‍ കവരത്തി കേന്ദ്രീയ വിദ്യാലയത്തിലെ മുഹമ്മദ് അഫ്രോസ് ഹുസൈന്. കെ.കെ, ലക്ഷദ്വീപ് മിനിക്കോയി ജവഹര്‍ നവോദയ വിദ്യാലയത്തിലെ നവനീത.എസ്.ആര്, ലക്ഷദ്വീപ് കവരത്തി കേന്ദ്രീയ വിദ്യാലയത്തിലെ സാഹില്‍ ഹസന്.വി.എം എന്നിവര്‍ മുന്നിലെത്തി. 2014 മുതല്‍ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനവും മെച്ചപ്പെടുത്തി. 2018ല്‍ 97.32 ആയിരുന്നു വിജയശതമാനം.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് അഞ്ചിന് പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: