ചെന്നൈ/ കൊച്ചി: ശ്രീലങ്കയിലെ ചാവേറാക്രമണങ്ങള്ക്കുള്ള സ്ഫോടക വസ്തുക്കള്‍ എത്തിച്ചത് കേരളത്തില്‍ നിന്നും തമിഴ്നാട്ടില്നിന്നുമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലെ 20 കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, നാഷണല്‍ തൗഹീദ് ജമായത്ത് തുടങ്ങിയ സംഘടനകളുടെ ഓഫീസുകളിലും അവയുമായി ബന്ധപ്പെട്ട ചില സ്ഥലങ്ങളിലുമായിരുന്നു റെയ്ഡ്. കേരളത്തില്‍ നിന്നുള്ള എന്‍ഐഎ സംഘവും റെയ്ഡില്‍ പങ്കെടുത്തു.
കേരളത്തില്‍ ഭീകരാക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ ദിവസം അറസ്റ്റിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ വെളിപ്പെടുത്തിരുന്നു. ഇതിന്റെയും ശ്രീലങ്കന്‍ ചാവേറാക്രമണങ്ങളുടെയും പിഎംകെ പ്രവര്ത്തന് രാമലിംഗത്തിന്റെ കൊലപാതകത്തിന്റെയും പശ്ചാലത്തലത്തിലായിരുന്നു റെയ്ഡുകള്‍. 45 കാരനായ രാമലിംഗത്തെ ഫെബ്രുവരി ആറിനാണ് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വകവരുത്തിയത്. ഇവര്‍ നടത്തുന്ന മതമാറ്റങ്ങള്‍ ചോദ്യം ചെയ്തതാണ് കാരണം. കേസ് കഴിഞ്ഞ ദിവസമാണ് എന്‍ഐഎ ഏറ്റെടുത്തത്. തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി, കുംഭകോണം. കാരൈക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധനകള്‍.
റെയ്ഡുകളില് വിലപ്പെട്ട രേഖകള്‍ പിടിച്ചെടുക്കുകയും രാമലിംഗത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്് പത്തു പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ആറു പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
കേരളത്തില്‍ നിന്ന് ഐഎസിലേക്ക് ആള്‍ക്കാരെ റിക്രൂട്ട് ചെയ്തരില്‍ ഒരാളാണ് റിയാസ് അബൂബക്കര്‍. ഇയാള്‍ക്ക് തമിഴ്നാട്ടിലെ പല ഭീകര ഗ്രൂപ്പുകളുമായും ബന്ധമുണ്ട്. ശ്രീലങ്കന്‍ ചാവേറാക്രമണങ്ങളുടെ സൂത്രധാരന്‍ സഹ്റാന്‍ ഹഷ്മിയുടെ കടുത്ത ആരാധകനാണ് റിയാസ്. ഹഷ്മി കേരളത്തിലും തമിഴനാട്ടിലും പല കുറി വരികയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
ശ്രീലങ്കയില്‍ സ്ഫോടനം നടന്ന സ്ഥലങ്ങളില്‍ നിന്ന് തമിഴില്‍ അച്ചടിച്ച കടലാസുകള്‍ കണ്ടെത്തിയതായി ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗം എന്‍ഐഎയെ അറിയിച്ചിട്ടുണ്ട്. സ്ഫോടനത്തിനാവശ്യമായ രാസവസ്തുക്കള്‍ പലപ്പോഴായി ശ്രീലങ്കയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് വിവരം. മത്സ്യബന്ധന ബോട്ടുകളിലാകാം ഇവ കടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. നിരവധി ബോള്ബയറിങ്ങുകളും സ്ഫോടന സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. ഇത്തരം ബയറിങ്ങുകളുടെ ശേഖരം ഇതിന് മുമ്പും തമിഴ്നാട്ടിലും കേരളത്തിലും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: