ന്യൂദല്‍ഹി: ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് ചൈന തടയാത്തത് ഇന്ത്യയുടെ സൗഹൃദമാഗ്രഹിച്ച്. ഇന്തോ-പസഫിക് മേഖലയ്ക്കുപകരം യൂറേഷ്യന്‍ മേഖലയിലേക്ക് ഇന്ത്യയുടെ സൗഹൃദം വ്യാപിപ്പിക്കാനുള്ള ചൈനയുടെ നീക്കമാണിത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യ തങ്ങളുടെ ഉന്നത സിവിലിയന്‍ ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് സെയ്ന്റ് ആന്‍ഡ്രൂ ദി അപ്പോസ്തല്‍’ നല്കി ആദരിച്ചതിനുപിന്നാലെയാണ് ചൈനയുടെ മനംമാറ്റം. യു.എസുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ യൂറേഷ്യയുമായി നല്ലബന്ധം സ്ഥാപിക്കാന്‍ റഷ്യയ്ക്കും ചൈനയ്ക്കും ഇന്ത്യയുടെ പിന്തുണ കൂടിയേ തീരൂ.
യൂറേഷ്യ കേന്ദ്രീകരിച്ചുള്ള ഷാങ്ഹായ് സഹകരണ സംഘടനയില്‍ (എസ്.സി.ഒ.) ഇന്ത്യ അംഗവുമാണ്. ഇന്ത്യയുമായുള്ള ഭിന്നത ഇനിയും വര്‍ധിച്ചാല്‍ യൂറേഷ്യയെ അവഗണിച്ച് ഇന്തോ-പസഫിക് മേഖലയില്‍ ഇന്ത്യ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ചൈന ഭയക്കുന്നു.
ഇതിനിടെ, കഴിഞ്ഞ 25 നു പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ചൈന സന്ദര്‍ശിച്ചു. ഇത് നിര്‍ണായക വഴിത്തിരിവുണ്ടാക്കിയെന്നാണു പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദീര്‍ഘമായ ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ നടന്നു.
രക്ഷാസമിതിയിലെ മറ്റു 14 രാജ്യങ്ങളും ഇന്ത്യയെ പിന്തുണയ്ക്കുമ്പോള്‍ വീണ്ടും വീറ്റോ അധികാരം പ്രയോഗിച്ച് വിമര്‍ശനം വാങ്ങാന്‍ ചൈന താല്പര്യപ്പെട്ടില്ല.പൂര്‍ണമായും രാജ്യാന്തര സമ്മര്‍ദത്തിനു വഴങ്ങിയെന്നും പാക്കിസ്ഥാനെ കൈവിട്ടെന്നുമുള്ള പ്രതീതി ഒഴിവാക്കാനും ചൈന ശ്രമിച്ചു. അങ്ങനെയാണ്, പുല്‍വാമ ചാവേറാക്രമണവും കശ്മീര്‍ ഭീകരതയും ഒഴിവാക്കിയുള്ള പ്രഖ്യാപനത്തിനു ധാരണയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: