കിഴക്കമ്പലം: വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി. കിഴക്കമ്പലത്ത് വാടകയ്ക്ക് താമസിക്കുന്ന ബീഹാര്‍ സ്വദേശികളായ ബലായി താക്കൂര്‍ (41), രാജീവ് താക്കൂര്‍ (31) എന്നിവരാണ് പിടിയിലായത്.
അഞ്ച് മാസം പ്രായമായ ആറ് അടി ഉയരമുള്ള കഞ്ചാവ് ചെടിയാണ് എക്സൈസ് പിടിച്ചെടുത്തത്. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചെടി പൂക്കാറായ അവസ്ഥയിലായിരുന്നു.നാട്ടില്‍ പോയപ്പോള്‍ വില്പനക്കും ഉപയോഗതിനും കൊണ്ടുവന്ന കഞ്ചാവിന്റെ വിത്ത് കൗതുകത്തിനായി പാകി മുളപ്പിച്ച് വളര്‍ത്തിയതാണെന്ന് ഇവര്‍ എക്സൈസിന് മൊഴി നല്കി.
അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ കൂടി വരുന്നതിനാല്‍ ഇത്തരം തൊഴിലാളിള്‍ക്ക് നിയമ പരമായ മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെയാണോ വാടകക്ക് വീട് നല്‍കിയിട്ടുള്ളത എന്നത് സംബന്ധിച്ച അന്വേഷണം നടത്തുമെന്നും ഇത്തരം ആള്ക്കാര് താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യകം നിരീക്ഷണം നടത്തുന്നതടക്കമുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.
ഇരുവരെയും കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതികളെ റിമാന്‍ഡ് ചെയ്തു. എക്സൈസ് ഇന്‍സ്പെകടര്‍ ശ്രീരാജ്, പ്രിവന്റിവ് ഓഫീസര്‍ രാം പ്രസാദ്, സിവില്‍ എക്സൈസ് ഓഫീസര്മാരായഎം.എം. അരുണ്‍കുമാര്‍, സിദ്ഥാര്ത്ഥന്, റൂബന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: