ന്യൂദല്‍ഹി: വിവിപാറ്റ് മെഷീനുകളില്‍ അമ്പത് ശതമാനം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പുനപ്പരിശോധനാ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ അടുത്തയാഴ്ച വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
വിവിപാറ്റ് മെഷീനുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനുമുമ്പും ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും സുപ്രീംകോടതി ഇത് തള്ളിയിരുന്നു. പകരം ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് വീതം വിവി പാറ്റ് മെഷീനുകള്‍ എണ്ണിയാല്‍ മതിയെന്ന് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.
എന്നാല്‍ ആന്ധ്രാപ്രദേശില്‍ ഉള്‍പ്പെടെ വ്യാപകമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേടു നടന്നുവെന്നും അതിനാല്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: