സ്റ്റോക്ഹോം : രാജ്യ സുരക്ഷയ്ക്കായി പണം ചെലവിടുന്നതില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. സൈനിക ചെലവുകളുടെ അടിസ്ഥാനത്തില്‍ സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് പ്രതിപാദിക്കുന്നത്.
ഇത് പ്രകാരം കഴിഞ്ഞ വര്‍ഷം 66.5 ലക്ഷം കോടി ഡോളറാണ് ഇന്ത്യ പ്രതിരോധ മേഖലയുടെ വളര്‍ച്ചയ്ക്കായി ചെലവഴിച്ചത്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3.1 ശതമാനം അധികമാണ് ഇത്. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തായിരുന്ന റഷ്യയെ പിന്തള്ളിയാണ് ഇന്ത്യ ഇത്തവണ നാലാം സ്ഥാനതെത്തിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ ചെലവില്‍ 29ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
അയല്‍ രാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും പട്ടികയില്‍ യഥാക്രമം രണ്ടാമതും ഇരുപതാമത്തെയും സ്ഥാനത്താണ്. അമേരിക്ക, ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് പ്രതിരോധ ചെലവുകളില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത്. പട്ടികയിലെ ആദ്യ പതിനഞ്ച് രാജ്യങ്ങളും ചേര്‍ന്ന് സൈനികാവശ്യത്തിനായി ചെലവാക്കുന്നത് 1470 ബില്യണ്‍ ഡോളറാണ്.
സാമ്പത്തികമായി മുന്‍പന്തിയില്‍ നില്ക്കുന്ന രാജ്യങ്ങളടക്കം പ്രതിരോധ മേഖലയ്ക്കായി കൂടുതല്‍ തുക വകയിരുത്തുന്നുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്. കാലഹരണപ്പെട്ട യുദ്ധോപകരണങ്ങളടക്കം മാറ്റുന്നതിനാണ് നിലവില്‍ ഇന്ത്യ മുന്‍തൂക്കം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: