വാഷിങ്ങ്ടണ്‍: ഇന്ത്യയെ എപ്പോഴുമൊരു ഭീഷണിയായിട്ടാണ് പാക്കിസ്ഥാന് കരുതുന്നതെന്ന് അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ മുന്‍ മേധാവി മിഷേല്‍ മോറേല്‍. അതിനാല്‍ അവര്‍ ഇന്ത്യക്കെതിരായ ആയുധമായിട്ടാണ് ഭീകരസംഘടനകളെ കണക്കാക്കുന്നതും. ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും ആപല്ക്കാരികളായ രാജ്യങ്ങളില്‍ ഒന്നാണ് പാക്കിസ്ഥാന്. അദ്ദേഹം തുടര്‍ന്നു. പാക്കിസ്ഥാനിലെ ജനസംഖ്യ വിസ്ഫോടനകരമായിക്കൊണ്ടിരിക്കുകയാണ്. അമ്പരപ്പിക്കും വിധമാണ് അവിടെ ജനസംഖ്യാ വളര്‍ച്ച. ബിന്‍ ലാദനെതിരായ നീക്കത്തിലും ലാദന്റെ വധത്തിലും നിര്‍ണ്ണാകയ പങ്ക് വഹിച്ച മോറേല്‍ പറഞ്ഞു.
ഞാന്‍ ഇടക്കിടയ്ക്ക് പാക്കിസ്ഥാനില്‍ പോകാറുണ്ട്. അതിനാല്‍ കാര്യങ്ങള്‍ കൃത്യമായി അറിയാം. പാക്ക് സമ്പദ് വ്യവസ്ഥ എങ്ങുമെത്തില്ല. പുതുതലമുറക്ക് തൊഴില്‍ നല്കാന് അവര്‍ക്ക് സാധിക്കുന്നില്ല. അവിടുത്തെ വിദ്യാഭ്യാസ സംവിധാനം പൂര്ണ്ണമായുംതകര്ന്നു കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ പാക്കിസ്ഥാനികള്‍ തങ്ങളുടെ മക്കളെ മദ്രസയിലേക്ക് അയക്കുന്നതില്‍ അത്ഭുമോ അമ്പരപ്പോ ഇല്ല. അവിടെ പോകുന്ന കുട്ടികള്‍ക്ക് എന്തു സംഭവിക്കുന്നുവെന്ന് നമുക്കറിയാം.അവിടെ സമൂഹത്തില്‍ തീവ്രവാദം വളരുകയാണ്.
സൈന്യത്തില്‍ തീവ്രവാദം വളരുകയാണ്, അതിനാല്‍ അവിടെ ഒരു വിപ്ളവം പോലും ഭാവില്‍ ഉണ്ടാകാം. ചില അറേബ്യന്‍ രാജ്യങ്ങളില്‍ സംഭവിച്ചപോലെ തെരുവിലിറങ്ങിയുള്ള ഒരു വിപ്ളവം. അതിന്റെ അവസാനം അവിടെ ഒരു തീവ്രവാദ സര്‍ക്കാരും ഉണ്ടാകാം. ആണവായുധമുള്ള രാജ്യത്തിന്റെ ഭരണം ഒരു തീവ്രവാദ സര്‍ക്കാരിന്റെ കൈകളില്‍ എത്തിയാല്‍ അതാണ് നാം ഭയപ്പെടേണ്ടത്.മോറേല്‍ പറഞ്ഞു.
അവര്‍ ഇന്ത്യയെ വലിയ ഭീഷണിയായി കണ്ട് അവിടേക്ക് നോക്കിയിരിക്കുകയാണ്. ഭാവിയിലും അവര്‍ അങ്ങനെ ചെയ്യും. എന്നാല്‍ ഇന്ത്യയാകട്ടെ പാക്കിസ്ഥാനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നേ നിര്‍ത്തി. അവര്‍ സ്വന്തം സാമ്പത്തിക കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത്. ഇന്ത്യയെ ഭീഷണിയായി കണ്ടുകൊണ്ടിരിക്കുന്നതിനാല്‍ അവര്‍ സൈന്യത്തിന് വലിയ അധികാരമാണ് നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരിന് കുറച്ചു മാത്രം അധികാരങ്ങളും. അഫ്ഗാനിസ്ഥാനലെ ഇന്ത്യന്‍ സ്വാധീനത്തെയും അവര്‍ ഭയക്കുന്നു. അതിനാലാണ് അവര്‍ അവിടെ ഭീകരസംഘടനകള്‍ ഉണ്ടാക്കുന്നത്. മോറേല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: