കൊളംബോ: ഭീകരാക്രമണ ഭീഷണി കണക്കിലെടുത്ത് ശ്രീലങ്കന്‍ കത്തോലിക്കാ സഭ ഇനിയൊരറിയിപ്പുണ്ടാകും വരെ ഞായറാഴ്ത്തെ കുര്‍ബാനയും മറ്റ് ആരാധനകളും റദ്ദാക്കി. കഴിഞ്ഞ ഞായറാഴ്ചയും കുര്‍ബാനകളും മറ്റും ഉേപക്ഷിച്ചിരുന്നു. ഈസ്റ്റര്‍ ചാവേറാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണിത്. കത്തോലിക്കാ സഭയുടെ സ്കൂളുകള്‍ അടച്ചിടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വീണ്ടും ഭീകരാക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ സേനകള്‍ രാജ്യമൊട്ടാകെ ജാഗ്രതയിലാണ്. തിങ്കളാഴ്ച റംസാന് മാസം തുടങ്ങുകയാണ്. ഇതോടനുബന്ധിച്ച് ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു പള്ളിക്കു നേരെ വീണ്ടും ആക്രമണത്തിനുള്ള സാധ്യതയുണ്ടെന്ന് ഒരു വിദേശ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് പറഞ്ഞു. അതു കണക്കിലെടുത്താണ് കുര്‍ബാനകള്‍ റദ്ദാക്കിയതും സ്കൂളുകള്‍ അടച്ചിടുന്നതും. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: