സിക്കാര്‍: യുപിഎ ഭരണക്കാലത്ത് തങ്ങളും മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന കോണ്‍ഗ്രസ് വാദത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെറുതെ ഇത്തരത്തില്‍ മിന്നലാക്രമണം നടത്തിയെന്ന് പറയാന്‍ ഇത് വീഡിയോ ഗെയിം അല്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്മോഹന് സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ആറ് മിന്നലാക്രമണം വരെ നടത്തിയിട്ടുണ്ടെന്ന കോണ്‍ഗ്രസ് വാദങ്ങള്‍ക്ക് പിന്നാലെയാണ് മോദിജിയുടെ പരിഹാസം. മിന്നലാക്രമണത്തെ പരിഹസിച്ച കോണ്‍ഗ്രസാണ് ഇപ്പോള്‍ അതേ മിന്നലാക്രണം ‘ഞങ്ങളും ചെയ്തിട്ടുണ്ട്’, ‘ഞങ്ങളും ചെയ്തിട്ടുണ്ട്’ എന്ന് വിളിച്ചു കൂവുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങളും കൈവിട്ടെന്ന് മനസ്സിലാക്കിയ കോണ്‍ഗ്രസിന്റെ പുതിയ നാടകമാണിത്. മൂന്നു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്നാണ് മുന്‍പ് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. കഴിഞ്ഞ ദിവസം ആറ് തവണ തങ്ങള്‍ മിന്നലാക്രമണം നടത്തിയെന്ന് മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് അത് തെളിയിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണ്.
ഭീകരര്‍ അറിയാത്ത, പാക്കിസ്ഥാന് അറിയാത്ത, ഇന്ത്യക്കാര്‍ പോലും അറിഞ്ഞിട്ടില്ലാത്ത എന്ത് തരത്തിലുള്ള മിന്നലാക്രമണമാണ് കോണ്‍ഗ്രസ് നടത്തിയത്. ആദ്യം അവര്‍ മിന്നലാക്രമണത്തെ കളിയാക്കി. എന്നാല്‍ ജനങ്ങള്‍ മോദിക്കൊപ്പമാണെന്ന് അറിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഇപ്പോള്‍ ഞങ്ങളും നടത്തിയെന്ന് പറയുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഏത് പ്രായക്കാരും വീഡിയോ ഗെയിം കളിക്കുമായിരിക്കും. അതുകൊണ്ടു തന്നെ മിന്നലാക്രമണത്തേയും അവര്‍ വീഡിയോ ഗെയിമായി കണ്ടിരിക്കാം- മോദി പരിഹസിച്ചു.
മിന്നലാക്രമണം കടലാസിലോ വീഡിയോ ഗെയിമിലോ നടത്തുകയാണെങ്കില്‍ ആറല്ല മൂന്നല്ല ഇരുപതോ ഇരുപതഞ്ചോ മിന്നലാക്രമണങ്ങള്‍ വരെ നടത്താം.
മെയ് 23ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസുകാര്‍ മറ്റോരു വാദം കൂടി ഉന്നയിക്കും. അത് ചിലപ്പോള്‍ 600 മിന്നലാക്രമണം വരെ അവര്‍ നടത്തിയെന്നായിരിക്കുമെന്നും മോദി പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: