ഫ്രാങ്ക്ഫര്‍ട്ട്: യുറോപ്പ ലീഗ് ആദ്യപാദ സെമിയില്‍ എന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടിനെ സമനിലയില്‍ തളച്ച്് (1-1) ചെല്‍സി പുതിയ റെക്കോഡ് സ്ഥാപിച്ചു. ഇതു തുടര്‍ച്ചയായ പതിനാറാം തവണയാണ് ചെല്‍സി യൂറോപ്പ ലീഗില്‍ തോല്‍വിയറിയാതെ മുന്നേറുന്നുത്. ഇതോടെ 2011-12 സീസണില്‍ അത്ലറ്റിക്കോ മാഡ്രിഡ് കുറിച്ചിട്ട റെക്കോഡ് വഴിമാറി.
പിന്നില്‍ നിന്ന് പൊരുതക്കയറിയാണ് ചെല്‍സി ഫ്രാങ്ക്ഫര്‍ട്ടിനെ അവരുടെ തട്ടകത്തില്‍ തളച്ചത്. എവേ ഗോളിന്റെ ആനുകൂല്യം ചെല്‍സിയുടെ ഫൈനലിലേക്കുള്ള സാധ്യത സജീവമാക്കി.
സ്വന്തം കാണികള്‍ക്ക് മുന്നില്‍ തകര്‍ത്തുകളിച്ച ഫ്രാങ്ക്ഫര്‍ട്ട്് 23-ാം മിനിറ്റില്‍ ഗോള്‍ നേടി മുന്നിലെത്തി. സെര്‍ബിയന്‍ താരം ജോവിക്കാണ് ആദ്യ ഗോള്‍ നേടിയത്. ഈ സീസണില്‍ ജോവിക്കിന്റെ 26-ാം ഗോളാണിത്്.
ഗോള്‍ വീണതോടെ ഉയിര്‍ത്തെഴുന്നേറ്റ ചെല്‍സി തുടര്‍ച്ചയായി നീക്കങ്ങള്‍ നടത്തി. ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ അവര്‍ ഗോള്‍ നേടി ഫ്രാങ്ക്ഫര്‍ട്ടിനൊപ്പം എത്തി. നാല്‍പ്പത്തിയഞ്ചാം മിനിറ്റില്‍ പെഡ്രോയാണ് ഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ ചെല്‍സി ഒത്തിണക്കത്തോടെ പൊരുതിയതോടെ ഫ്രാങ്ക്ഫര്‍ട്ടിന്റെ പിടി അയയഞ്ഞു. 55-ാം മിനിറ്റില്‍ ചെല്‍സി വിജയഗോള്‍ നേടിയെന്ന് തോന്നി. ഡേവിഡ് ലൂയിസിന്റെ ഫ്രീകിക്ക്് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു.
രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഗോളടിക്കാന്‍ ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചതാണ്. പക്ഷെ അതൊന്നും മുതലാക്കാനായില്ലെന്ന്ന് ചെല്‍സി ക്യാപ്റ്റന്‍ സീസര്‍ പറഞ്ഞു.
ബെല്‍ജിയം സ്ട്രൈക്കര്‍ ഏദന്‍ ഹസാര്‍ഡിനെ അറുപത്തിരണ്ടാം മിനിറ്റിലാണ് ചെല്‍സി കോച്ച് മൗറീസോ സാരി കളത്തിലിറക്കിയത്. പ്രീമിയര്‍ ലീഗില്‍ വാറ്റ്ഫോര്‍ഡ്, ലെസ്റ്റര്‍ സിറ്റി എന്നിവര്‍ക്കെതിരായ നിര്‍ണായക മത്സരങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് കോച്ച് ഹസാര്‍ഡിന് വിശ്രമം നല്‍കിയത്.
ഫ്രാങ്ക്ഫര്‍ട്ട്് – ചെല്‍സി രണ്ടാം പാദ സെമിഫൈനല്‍ അടുത്ത വ്യാഴാഴ്ച സറ്റാംഫോര്‍ഡ് ബ്രിഡ്ജില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: