തിരുവനന്തപുരം: അവര്‍ പഠിക്കാന്‍ അനുവദിക്കില്ല…ക്ലാസ്സ് തുടങ്ങുമ്പോള്‍ എസ്എഫ്ഐക്കാര്‍ സംഘടിച്ചെത്തും….ഏതെങ്കിലും പരിപാടിയെന്ന് പറഞ്ഞ് ക്ലാസ്സില്‍ നിന്ന് വിളിച്ചിറക്കും….അധ്യാപകരും പ്രിന്‍സിപ്പാളും ഒന്നും മിണ്ടില്ല….വൈകുന്നേരം വരെ സെക്രട്ടേറിയറ്റിന് മുന്നിലോ മറ്റ് സ്ഥലങ്ങളിലോ കൊണ്ടിരുത്തും….ഒരു ദിവസമല്ല…ഒരു വര്‍ഷത്തില്‍ 30 ദിവസത്തില്‍ താഴെയാണ് ക്ലാസ്സ് നടന്നത്….പഠിക്കാനായി എത്തിയ എനിക്ക് അത് സഹിക്കാനാകുമായിരുന്നില്ല… ഞാന്‍ ശക്തമായി എതിര്‍ത്തു……അധ്യാപകരോട് പറഞ്ഞു..അവര്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞു…പ്രിന്‍സിപ്പാളിനോടും പറഞ്ഞു… മറുപടിയുമായി വന്നത് എസ്എഫ്ഐക്കാരാണ്…..അവര്‍ നിരന്തരം എന്നെ ഭീഷണിപ്പെടുത്തി…അതോടെ ആദ്യം എനിക്കൊപ്പം നിന്ന ക്ലാസ്സിലുള്ളവരും പിന്മാറി….. ഞാന്‍ ഒറ്റപ്പെട്ടു. അവര്‍ എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു….എനിക്ക് ഇവിടെ ജീവിക്കാനാകില്ല… എസ്എഫ്ഐക്കാരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് യൂണിവേഴ്സിറ്റി കോളേജില്‍ ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ച കുട്ടിയുടെ കുറിപ്പുകളാണിത്.
കുറിപ്പ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ സംഭവം മുക്കുമെന്ന ആശങ്ക കോളേജ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കിടയില്‍ പരന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: