ഫ്ളോറിഡ : 136 യാത്രക്കാരുമായി പറന്ന അമേരിക്കന്‍ ബോയിംഗ് 737 വിമാനം നദിയില്‍ പതിച്ചു. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി ഫ്ളോറിഡയിലെ ജാക്സണ്‍വില്ലയ്ക്കു സമീപത്തെ സെന്റ് ജോണ്‍സ് നദിയിലേക്ക് പതിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം സംഭവിച്ചത്. ജീവനക്കാര്‍ അടക്കം വിമാനത്തിലുണ്ടായിരുന്ന 136 പേരും സുരക്ഷിതരാണെന്ന് ജാക്സണ്‍വില്ല മേയര്‍ അറിയിച്ചു.
യാത്രക്കാരില്‍ ഭൂരിഭാഗവും സൈനികരാണ് എന്നാണ് റിപ്പോര്‍ട്ട്.യുഎസ് സൈന്യത്തിനായി ചാര്‍ട്ട് ചെയ്ത മിയാമി എയര്‍ ഇന്റര്‍നാഷനലിന്റെ വിമാനമാണ് അപകടത്തില്‍പെട്ടതെന്നാണു വിവരം.
അപകടത്തിന് പിന്നാലെ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്നാണ് ബോയിങ് കമ്പനി ഇത് സംബന്ധിച്ച് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: