തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ റോഡുകളുടെ പുനര്‍നിര്‍മാണത്തിന് സഹായ വാഗ്ദാനവുമായി ജര്‍മന്‍ ബാങ്ക്. 700 കോടി രൂപയുടെ വായ്പ വാഗ്ദാനമാണ് ജര്‍മ്മന്‍ ബാങ്കായ കെഎഫ്ഡബ്ല്യൂ നല്‍കിയിരിക്കുന്നത്. തുടര്‍ ചര്‍ച്ചകള്‍ക്കായി കെഎഫ്ഡബ്ല്യു അധികൃതര്‍ ഈയാഴ്ച കേരളത്തിലെത്തുമെന്നാണ് സൂചന.
പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ആധുനിക രീതിയില്‍ പുനര്‍നിര്‍മിക്കാന്‍ 10,000 കോടിയോളം രൂപ വേണ്ടി വരുമെന്നാണ് യുഎന്‍ അടക്കമുളള വിവിധ ഏജന്‍സികള്‍ തയാറാക്കിയ കണക്കില്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് നവകേരള നിര്‍മാണത്തിന് നേതൃത്വം നല്കുന്ന റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് വിവിധ ധനകാര്യ ഏജന്‍സികളുടെ സഹായം തേടിയിരുന്നു. കെഎഫ്ഡബ്ല്യുവുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് സഹായ വാഗ്ദാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: