തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏറ്റവും വിജയ സാധ്യത കുമ്മനം രാജശേഖരനു തന്നെയാണെന്ന് സിപിഐ യുടെ വിലയിരുത്തല്‍. ബുത്തുതല കണക്കുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ കുമ്മനത്തിന് കുറഞ്ഞത് 3.75 ലക്ഷം വോട്ടുകള്‍ കിട്ടും. ശശി തരൂരിന് 3.50 ലക്ഷവും സി ദിവാകരന് 2.75 ലക്ഷം വോട്ടുകളും ലഭിക്കുമെന്നാണ് പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്.
സി ദിവാകരന് കഴക്കൂട്ടത്തും പാറശ്ശാലയിലും ഭേദപ്പെട്ട പ്രകടനം നടത്തും.. നേമത്തും നെയ്യാറ്റിന്‍കരയിലും കോവളത്തും പരമ്പരാഗത വോട്ടു നേടും. വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരത്തും ഏറെ പിന്നില്‍ പോകും.
കുമ്മനം നാലിടങ്ങളില്‍ ഒന്നാമതെത്തും. പ്രവചനാതീതമായ പാറശ്ശാലയില്‍ ഏറ്റവും കുറഞ്ഞത് രണ്ടാമതെത്തും. കോവളത്തും രണ്ടാം സ്ഥാനം പ്രതീക്ഷിക്കാം. നെയ്യാറ്റിന്‍കരയില്‍ മൂന്നാം സ്ഥാനത്തിനാണ് സാധ്യത.
കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളില്‍ ശശി തരൂര്‍ ഒന്നാമതെത്തും. പാറശ്ശാലയില്‍ ഒന്നാമതോ രണ്ടാമതോ എത്താം. വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരത്തും രണ്ടാമതെത്തും. കഴക്കൂട്ടത്തും നേമത്തും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കും.
കഴിഞ്ഞ തവണ ജയിച്ച സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും തമ്മിലുള്ള വോട്ടു വ്യത്യാസം 49000 വോട്ടിന്റേതായിരുന്നെങ്കില് ഇത്തവണ വ്യത്യാസം ലക്ഷം കടക്കും. കഴിഞ്ഞ തവണ കിട്ടിയതിനേക്കാല്‍ കാല് ലക്ഷത്തോളം വോട്ടുകള്‍ കൂടുമെന്നതാണ് സിപിഐയുടെ ഏക ആശ്വാസം.
8.75 ലക്ഷം വോട്ട് പോള്‍ ചെയ്ത 2014 ല്‍ സിപിഐയ്ക്ക് 2.49 ലക്ഷം വോട്ടാണ് കിട്ടിയത് ഒന്നാം സ്ഥാനത്തെത്തിയ ശശി തരൂരിന് 2.98 ലക്ഷവും രണ്ടാമതെത്തിയ ഒ രാജ ഗോപാലിന് 2.82 ലക്ഷവും വോട്ടാണ് കിട്ടിയത്. കോണ്‍ഗ്രസ് വോട്ടില്‍ വലിയ മാറ്റം വരില്ലന്നും ബിജെപി ക്ക് ഒരു ലക്ഷത്തിനടുത്ത് വോട്ടിന്റെ വര്‍ധന ഉണ്ടാകുമെന്നാണ് സിപിഐ കണക്കുകൂട്ടല്‍. ഇത്തവണ10.04 ലക്ഷം വോട്ടാണ് പോള്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: