ഇടുക്കി: തൊടുപുഴയില്‍ വീണ്ടും കുട്ടിക്ക് നേരെ അമ്മയുടെ സുഹൃത്തിന്റെ ആക്രമണം. പതിനാലുകാരനെയാണ് അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ച് അവശനാക്കിയത്. കുട്ടിയുടെ വയറില്‍ ശസ്ത്രക്രിയ നടന്ന ഭാഗത്ത് ഇടിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്.
കുടാതെ അമ്മയേയും കുട്ടിയേയും ഫ്രിഡ്ജിന്റെ ഇടയില്‍ വെച്ചും ഇയാള്‍ മര്‍ദ്ദിച്ചിട്ടുണ്ട്. ആശുപത്രിയില്‍ കപ്രവേശിപ്പിച്ച കുട്ടി ചികിത്സയിലാണ്. സംഭവത്തില്‍ തൊടുപുഴ പട്ടയം കവല സ്വദേശി ജയേഷിനെ പോലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി വരികയാണ്.
അമ്മയുടെ സുഹൃത്തിന്റ ക്രൂരമര്‍ദ്ദനത്തില്‍ എഴ് വയസ്സുകാരന് തൊടുപുഴയില്‍ മരിച്ചതിന് പിന്നാലെയാണ് 14 കാരനേയും മര്‍ദ്ദിച്ച വാര്‍ത്ത പുറത്തുവരുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിലായിരുന്ന കുട്ടി ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് മരണമടയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: